അഭിമാന തുറമുഖം ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം കമീഷനിങ് ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ചുകൊണ്ടാണ് തുറമുഖം കമീഷനിങ് ചെയ്യുന്നത്. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷം പൊതുസമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് പ്രധാനമന്ത്രി മടങ്ങുക.
കമീഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.
വ്യാഴാഴ്ച തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ശശി തരൂർ എംപി, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി
ഇന്ന് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ, കല്ലുമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.
കവടിയാർ- വെള്ളയമ്പലം- ആൽത്തറ – ശ്രീമൂലം ക്ലബ്, - ഇടപ്പഴിഞ്ഞി, പാങ്ങോട് മിലിട്ടറി ക്യാമ്പ്, പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടരുത്. ശംഖുംമുഖം, -വലിയതുറ, പൊന്നറ, കല്ലുംമൂട് -ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി, -ഈഞ്ചയ്ക്കൽ -മിത്രാനന്ദപുരം, എസ്‌പി ഫോർട്ട്, - ശ്രീകണ്ഠേശ്വരം പാർക്ക്, -തകരപ്പറമ്പ് മേൽപ്പാലം, -ചൂരക്കാട്ടുപാളയം, -തമ്പാനൂർ ഫ്ലൈഓവർ, -തൈക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് -മേട്ടുക്കട –തമ്പാനൂർ ഫ്ലൈഓവർ- തമ്പാനൂർ –ഓവർ ബ്രിഡ്ജ് - കിഴക്കേകോട്ട –മണക്കാട് -കമലേശ്വരം -അമ്പലത്തറ–തിരുവല്ലം -വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട് -പുളിങ്കുടി- മുല്ലൂർ -മുക്കോലവരെയും തിരുവല്ലം -കുമരിച്ചന്ത -കല്ലുമൂട് -ചാക്ക – ഓൾസെയ്ന്റ്സ്- ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.









0 comments