ad
Deshabhimani

വയോമിത്രം പദ്ധതിക്ക് 
11 കോടി രൂപകൂടി അനുവദിച്ചു

vayomithram
വെബ് ഡെസ്ക്

Published on Jan 25, 2025, 12:00 AM | 1 min read


തിരുവനന്തപുരം : വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇതടക്കം ഈ വർഷം പദ്ധതിക്ക്‌ 22 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. 65 വയസ്സിനു മുകളിലുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗൺസലിങ്‌, പാലിയേറ്റീവ് കെയർ, ഹെൽപ് ഡെസ്‌ക് സേവനം തുടങ്ങിയവ നൽകും. സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേക്കും വ്യാപിപ്പിച്ചു കഴിഞ്ഞ പദ്ധതി മൂന്നു ബ്ലോക്ക് പഞ്ചായത്തിലുംകൂടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


സൗജന്യ ചികിത്സയ്‌ക്ക് പുറമെ മുതിർന്ന പൗരന്മാർക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന പരിപാടികൾ, സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും വയോമിത്രം വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നഗരപ്രദേശങ്ങളിലെ മുതിർന്ന പൗരരുടെ കൂട്ടായ്മയായി വളർത്താനുളള ശ്രമങ്ങളിലാണ് സാമൂഹ്യ സുരക്ഷാ മിഷനെന്ന് മന്ത്രി പറഞ്ഞു.


വയോമിത്രം പദ്ധതി അടക്കമുള്ള മുതിർന്ന പൗരന്മാർക്കായുള്ള ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിനാണ് കേന്ദ്ര സർക്കാരിന്റെ വയോശ്രഷ്ഠ സമ്മാൻ പുരസ്‌കാരം സംസ്ഥാനം നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home