ad
Deshabhimani

print edition വിലക്കയറ്റം നിയന്ത്രണാതീം: വീഴ്‌ച മറയ്‌ക്കാൻ കുപ്രചാരണം

rice
വെബ് ഡെസ്ക്

Published on Aug 17, 2026, 01:30 AM | 1 min read

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രണാതീതമായതോടെ സ്വന്തം വീഴ്‌ച മറയ്‌ക്കാൻ മുൻ സർക്കാരിനെ പഴിചാരി തടിയൂരാൻ യുഡിഎഫ്‌ സർക്കാരിന്റെ നീക്കം. ഓണക്കാലത്ത്‌ സ‍ൗജന്യമായി വിതരണം ചെയ്യാൻ അരിയില്ലാത്തത്‌ മുൻ സർക്കാരിന്റെ കാലത്തെ കരാർ കാരണമെന്നാണ്‌ വ്യാജപ്രചാരണം. ഓണക്കാലത്ത്‌ കിട്ടേണ്ട അധിക റേഷൻ അരി വെട്ടിക്കുറച്ചതും സ്‌പെഷ്യൽ അരിയുടെ വില ഇരട്ടിയോളം വർധിപ്പിച്ചതും തങ്ങൾക്കെതിരാകുമെന്നുകണ്ടാണ്‌ യുഡിഎഫ്‌ വസ്‌തുതാവിരുദ്ധമായ ആരോപണമുന്നയിക്കുന്നത്‌. കേരളത്തിന്റെ മൊത്തം ഭക്ഷ്യധാന്യവിഹിതം മാസം 33,294 മെട്രിക് ടണ്ണാണ്‌. ഇതിൽ 26,835 മെട്രിക് ടൺ അരിയും 6459 മെട്രിക് ടൺ ഗോതമ്പുമാണുള്ളത്‌.


2022 ജൂണിലാണ്‌ മുൻഗണനേതര വിഭാഗക്കാർക്കുള്ള ഗോതമ്പ് വിഹിതം കേന്ദ്രം നിർത്തലാക്കിയത്‌. എന്നാൽ ജീവിതശൈലീരോഗം ബാധിച്ചവർ ഏറെയുള്ളതിനാൽ സംസ്ഥാനത്തിന്‌ ഗോതമ്പ്‌ വിഹിതം പുനഃസ്ഥാപിക്കാൻ മുൻഭക്ഷ്യമന്ത്രി ജി ആർ അനിൽ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. 2026 ജനുവരിയിൽ കേന്ദ്രം ടൈഡ്‌ഓവർ ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചു. മുന്നറിയിപ്പില്ലാതെ അരിവിഹിതം വെട്ടിക്കുറച്ചു. ഇത് മറച്ചുവച്ചാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരാർ കാരണമാണ്‌ അരിവിഹിതം കുറഞ്ഞതെന്ന്‌ വലതുപക്ഷ മാധ്യമങ്ങൾ വാർത്ത നൽകിയത്‌. ​കേന്ദ്രത്തിന്റെ ദ്രോഹനടപടിക്കിടയിലും 2026 ഏപ്രിലിലെ വിഷുക്കാലത്ത് വെള്ളക്കാർഡുകാർക്ക് 10 കിലോയും നീലക്കാർഡുകാർക്ക് അഞ്ച്‌ കിലോയും അരി 10.90 രൂപയ്ക്ക് എത്തിക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home