ജയിലിൽ ലഹരി ആവശ്യപ്പെട്ട് യുവാവിനെ കഴുത്തറുത്ത് കൊന്ന പ്രതിയുടെ പരാക്രമം

മലപ്പുറം: ജയിലിൽ ലഹരി ആവശ്യപ്പെട്ട് മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയുടെ പരാക്രമം. യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൊയ്തീന്‍ കുട്ടിയാണ് സമനില തെറ്റിയവിധം പെരുമാറിയത്. ഇയാളെ ജയിലധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊയ്തീന്‍ കുട്ടി ലഹരിക്ക് അടിമയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് പറഞ്ഞിരുന്നു.
മഞ്ചേരി ചാരങ്കാവിലാണ് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ഇയാൾ കഴുത്തറത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് (35) കൊല്ലപ്പെട്ടത്. ഞായർ രാവിലെ 6.45നായിരുന്നു സംഭവം. ജോലിക്കു പോകാനായി നിൽക്കുകയായിരുന്നു പ്രവീണും സുഹൃത്തായ സുരേന്ദ്രനും. ബൈക്കിൽ ചാരി നിൽക്കുമ്പോൾ പ്രതിയായ മൊയ്തീൻ ഇവരുടെ അടുത്തെത്തി സമീപത്തെ പുല്ല് വെട്ടുന്നതിനായി കാട് വെട്ടുന്ന യന്ത്രം ചോദിച്ചതായി സുരേന്ദ്രൻ പറഞ്ഞു. ഒരു മിനിറ്റിനുള്ളിൽ തിരികെ തരാം എന്നുപറഞ്ഞാണ് യന്ത്രം വാങ്ങിയത്. യന്ത്രം എടുത്ത് നൽകിയ ഉടൻ തന്നെ ഓൺ ചെയ്ത് പ്രവീണിന്റെ കഴുത്തിനു നേരെ വീശുകയായിരുന്നു. പ്രവീൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു.









0 comments