ad
Deshabhimani

print edition സാങ്കേതികവിദ്യ ഉപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ പ്രേരകമാകണം: സയീദ് അൽ ഫലാസി

Saeed Al Falasi

ഹഡില്‍ ഗ്ലോബല്‍ 2025ല്‍ ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി സംസാരിക്കുന്നു. കെഎസ്‌യുഎം സിഇഒ അനൂപ് അംബിക സമീപം

വെബ് ഡെസ്ക്

Published on Dec 15, 2025, 02:05 AM | 1 min read

തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ പ്രേ രകമാകണമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി. ഹഡിൽ ഗ്ലോബൽ 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഗതാഗതപ്രശ്നങ്ങ ൾ പരിഹരിക്കുന്നതിൽ വെല്ലുവിളി നേരിട്ടപ്പോൾ സ്വകാര്യ കമ്പനികളുമായി സഹകരിച്ച്‌ ഊബ ർ മാതൃകയിൽ ബസ് സർവീസ് ആരംഭിച്ചു.


മൂന്നുമാസംകൊണ്ട്‌ നിരവധി സ്ഥാപനങ്ങൾ രംഗത്തെത്തി. നഗരത്തിലെവിടെയും യാത്രക്കാർ ആവശ്യപ്പെടുന്നയിടത്തേക്ക്‌ യാത്ര. സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ടുകളും തീരുമാനിക്കാം. വലിയ പ്രശ്നത്തിനാണ് പരിഹാരമായത്. കഴിഞ്ഞ വർഷം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തി.


സർക്കാരുമായി സഹകരിച്ചുള്ള കരാറുകളിലൂടെ സ്വകാര്യ കമ്പനികൾക്ക് വരുമാനവുമായി. നൂതനാശയങ്ങളും മികച്ച സാങ്കേതികവിദ്യയുമുള്ള കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു– അദ്ദേഹം പറഞ്ഞു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനുമായി സഹകരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home