'വേറെ എവിടേലും പോയി അതിനെ വളർത്തി ഞാൻ ജീവിക്കില്ലായിരുന്നോ'- ഗർഭഛിദ്രത്തിന് ഇരയായതിൻ്റെ ദുരനുഭവം പങ്കുവെച്ച് യുവതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ പെൺകുട്ടിയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വിട്ട് മാധ്യമങ്ങൾ. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ ഓഡിയോയാണ് പുറത്തുവന്നത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ യുവതി വെളിപ്പെടുത്തി.
യുവതിയുടെ ഓഡിയോയുടെ പൂർണ്ണരൂപം
ഞാൻ എവിടെയെങ്കിലും പോകാം, ഞാൻ ട്രാൻസ്ഫർ മേടിക്കുന്നുണ്ട്. ചോദിച്ചുനോക്കാം. ഇവിടെ നിൽക്കുന്നില്ല. വേറെ എങ്ങോട്ടെങ്കിലും പോയി അതിനെ വളർത്തി ഞാൻ ജീവിക്കത്തില്ലായിരുന്നോ.എനിക്ക് അറിയില്ല, എനിക്ക് അറിയത്തില്ല. ഞാൻ പോലും അറിയാതെ എൻ്റെ ജീവിതത്തിൽ നിന്ന് അത് പോയി…എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല.
കുറച്ച് പോലും താങ്ങാൻ പറ്റുന്നില്ല.
എൻ്റെ ചങ്ക് പൊട്ടിപ്പോകുവാണ്.എത്ര ദിവസമായി.ഇത്രേം ദിവസമായിട്ട് എനിക്ക് ഒന്ന് റിക്കവർ ആവാൻ പറ്റുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ?മെൻ്റലി, ഫിസിക്കലി ഞാൻ ഇത്രേം തകർന്ന് തരിപ്പണമായി.ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഒട്ടും OK അല്ല ഞാൻ..ഇമോഷണൽ സപ്പോർട്ട് തരേണ്ട ആൾക്കാർ പോലും ഇല്ല എനിക്ക് അപ്പുറത്ത്.
നീയും…
എൻ്റെ പോലും ആവശ്യം അല്ലായിരുന്നു അത്.
പറ.
എൻ്റെ അവകാശമാണ് നിഷേധിച്ചത്. എൻ്റെ അവകാശമാണ് നിഷേധിച്ചത്.ഞാൻ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ.പൊളിറ്റിക്കൽ ഫ്യൂച്ചർ, ഞാൻ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കിൽ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും… ഞാൻ, ഞാൻ അങ്ങനെ ചെയ്യോ?പൊയ്ക്കോളാം എന്നല്ലേ ഞാൻ പറഞ്ഞേ…ശരിയാക്കാം ( മറ്റൊരു ശബ്ദം )കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു.
ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂർ ഇലക്ഷൻ്റെ സമയത്തെന്നെ,
നിലമ്പൂർ ഇലക്ഷൻ്റെ സമയത്ത്, അന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ബാംഗ്ലൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം പുള്ളി, പുള്ളി നിലമ്പൂരിൽ എത്തിയതിൻ്റെ അന്ന് രാവിലെയാണ് ഞാൻ ആദ്യത്തെ മരുന്ന് കഴിക്കുന്നേ.
അതും വീഡിയോ കോൾ ഒക്കെ ചെയ്തിട്ട്.കഴിച്ചു.കഴിച്ച് അത് കഴിഞ്ഞ് പിറ്റേന്ന്, രണ്ടാമത്തെരണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓർമ്മയുണ്ടോ, എന്തൊക്കെയോ…എനിക്ക് പറയാൻ പോലും പറ്റുന്നില്ല.
Bleeding, Bleeding, Bleeding…എത്ര ദിവസമെടുത്തിട്ടാണ് അത് നിക്കണേ. ഡോക്ടർ എന്നെ വഴക്ക് പറഞ്ഞു. ഇത് നിങ്ങള് മര്യാദയ്ക്ക്, ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്?
നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്?പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ,
നിങ്ങൾ ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ,
നിങ്ങൾ അത്രയും പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്..സത്യം പറഞാൽ ഞാൻ മരിച്ചുപോയാൽ മതിയായിരുന്നു അതിൽ. ജീവിക്കണ്ടായിരുന്നു.
കുറച്ച് ദിവസം കൂടി ഞാൻ ഒന്ന് വെയ്റ്റ് ചെയ്തിരുന്നെങ്കിൽ….
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.









0 comments