ad
Deshabhimani

പിഎസ്‍സി അംഗങ്ങളുടെ എണ്ണം കൂട്ടിയത്‌ യുഡിഎഫ് സർക്കാരുകൾ

PSC
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2026, 03:12 AM | 1 min read

തിരുവനന്തപുരം : പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 29 വകുപ്പ്‌ കൈയിൽവച്ചെന്ന്‌ കുറ്റപ്പെടുത്തിയ KGjDjk വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പോക്കറ്റിൽ 42 വകുപ്പ്‌.13 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് 21 ആക്കിയത്. വീണ്ടും കമീഷൻ അംഗങ്ങളെ വർധിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടന്നില്ല. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇത്രയും കമീഷൻ അംഗങ്ങൾ വേണമോയെന്ന് പരിശോധിച്ചിരുന്നു. പിഎസ്‍സിയിലെ ജോലിഭാരം കൂടിയത് പരിഗണിച്ച് കുറച്ചില്ല.

പത്തു വർഷത്തിനിടയിൽ ഒരുതവണയും എണ്ണം കൂട്ടിയതുമില്ല. നിലവിൽ അഞ്ച് അംഗങ്ങളുടെ ഒഴിവുമുണ്ട്. വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ എട്ട് കമീഷനംഗങ്ങൾ മാത്രമല്ലേയുള്ളു എന്നാണ്‌ വലത് മാധ്യമങ്ങളുടെ ചോദ്യം. ഉത്തർപ്രദേശിൽ പ്രതിപക്ഷം 50000ൽ താഴെ നിയമന ശുപാർശയാണ്‌ അയക്കുന്നത്‌. കേരളത്തിലിത്‌ മുപ്പതിനായിരമാണ്‌. വാർഷിക കലണ്ടർ, അഭിമുഖം, വകുപ്പുതല പ്രമോഷൻ കൗൺസിൽ ചേരൽ, സ്ഥാനക്കയറ്റ, അച്ചടക്ക വിഷയങ്ങൾ കൈകാര്യംചെയ്യൽ എന്നിവയും കേരള പിഎസ്‌സി വഴി നടക്കുന്നു.

കേരള പിഎസ്‍സി വഴി നടക്കുന്നതെല്ലാം സ്ഥിരനിയമനങ്ങളാണ്. മറ്റിടങ്ങളിൽ സമാന്തര റിക്രൂട്ട്മെന്റ് ബോർഡുവഴി താൽകാലിക, കരാർ നിയമനമാണ് നടക്കുന്നത്. ഈ റിക്രൂട്ട്മെന്റ് ബോർഡുകൾക്കൊന്നും ഭരണഘടനാ പദവിയില്ലെങ്കിലും വലിയ ശമ്പളം നൽകി ചെയർമാൻമാരെയും അംഗങ്ങളെയും നിയമിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home