ad
Deshabhimani

കോൺ​ഗ്രസ് ചതിച്ചു: പ്രിയങ്ക ബത്തേരിയിൽ എത്തുമ്പോൾ ഉപവസിക്കുമെന്ന് എൻ എം വിജയന്റെ കുടുംബം

Priyanka Gandhi N M Vijayan Padmaja

പ്രിയങ്കാ​ഗാന്ധി, എൻ എം വിജയൻ, പത്മജ

വെബ് ഡെസ്ക്

Published on Apr 06, 2026, 12:59 PM | 1 min read

കൽപ്പറ്റ: ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ​ഗാന്ധി എത്തുമ്പോൾ ഉപവസിക്കുമെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം. ചൊവ്വാഴ്ചയാണ് പ്രിയങ്ക ബത്തേരിയിൽ എത്തുന്നത്. കുറ്റക്കാരെ മാറ്റിനിർത്തുമെന്ന വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.


കുറ്റക്കാരെ മാറ്റിനിർത്തുമെന്നും, കുടുംബത്തിനൊപ്പമാണ് കോൺ​ഗ്രസെന്നും വീട്ടിൽവന്ന് പ്രിയങ്ക പറഞ്ഞതാണെന്ന് എൻ എം വിജയന്റെ മരുമകൾ പത്മജ മാധ്യമങ്ങളോട്‌ പറഞ്ഞു. മരണത്തിന് ഉത്തരവാദിയായ ഐ സി ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നുവെന്ന് മാത്രമല്ല, അയാൾക്ക് വേണ്ടി പ്രിയങ്ക വോട്ട് അഭ്യർത്ഥിക്കാൻ വരുന്നത് അച്ഛനോടുള്ള നീതിനിഷേധമാണ്. ഐ സി ബാലകൃഷ്ണനാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ അച്ഛൻ വ്യക്തമായി എഴുതിയിരുന്നു. അതൊക്കെ തെറ്റാണെന്നാണ് ഇപ്പോൾ കോൺ​ഗ്രസ് പറയുന്നത്.- പത്മജ മാധ്യമങ്ങളോട്‌ പറഞ്ഞു.


2024 ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വയനാട്‌ ഡിസിസി പ്രസിഡന്റ്‌ ആയിരുന്ന എൻ ഡി അപ്പച്ചനുമാണ്‌ മരണത്തിനുത്തരവാദികൾ എന്നാണ്‌ വിജയൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്. ആത്മഹത്യ പ്രേരണാക്കേസിൽ അറസ്‌റ്റിലായ ഒന്നും രണ്ടും പ്രതികളായ ബാലകൃഷ്‌ണനും അപ്പച്ചനും ജാമ്യത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home