അത്ഭുതം തീർത്ത് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും; ശംഖുമുഖത്തെ നാവികസേന അഭ്യാസപ്രകടനങ്ങളുടെ ചിത്രങ്ങൾ

തിരുവനന്തപുരം: നാവികസേനയുടെ കരുത്തറിയിച്ച് ദിനാഘോഷത്തിന്റെ ഭാഗമായ അഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരം ശംഖുമുഖത്ത് അരങ്ങേറി. രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി. പരേഡിനും ബാൻഡ് ഷോയ്ക്കും ശേഷമായിരുന്നു അഭ്യാസപ്രകടനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് അണിനിരന്നത്.
(ചിത്രങ്ങൾ : ആർ അരുൺ രാജ്)








വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചശേഷം 5.13ന് ശംഖുംമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി. ആഘോഷങ്ങൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ പരിശീലന അഭ്യാസ പ്രകടനങ്ങളും നാവികസേന നടത്തിയിരുന്നു.
1971 ഡിസംബർ നാലിന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം, ഒഡിഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്.







0 comments