എസ്ഡിപിഐ -ബിജെപി വർഗീയ കൂട്ടുകെട്ടിൽ കോൺഗ്രസ്; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ അത് വ്യക്തമായി

തിരുവനന്തപുരം: ഗൗരവതരമായ രാഷ്ട്രീയം ഉൾചേർന്നതായിരുന്നു ഇപ്രാവശ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . 30 സീറ്റിലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് - 17, യുഡിഎഫ് - 12 എന്നിങ്ങനെ വിജയിച്ചു. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല. ഏഴ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു
കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വാർഡിൽ എസ്ഡിപിഐക്ക് ജയിക്കാനായി. കഴിഞ്ഞ പ്രാവശ്യം കോൺഗ്രസിന് 465 വോട്ട് കിട്ടിയ വാർഡിൽ കോൺഗ്രസിന് ഇപ്രാവശ്യം 145 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യം 363 വോട്ട് കിട്ടിയ വാർഡിൽ എസ്ഡിപിഐക്ക് ഇത്തവണ 674 വോട്ട് കിട്ടി. യുഡിഎഫിന്റെ നല്ല രീതിയിലുള്ള വോട്ട് മാറ്റം എസ്ഡിപിഐക്കുണ്ടായി
യുഎഫിന്റെ നല്ല രീതിയിലുള്ള വോട്ട് എസ്ഡിപിഐക്ക് അനുകൂലമാക്കി മാറ്റി എന്നതാണ് ഗൗരവതരമായ പ്രശ്നം. അതേസമയം ഇടതുപക്ഷ വോട്ട് വർധിക്കുകയാണുണ്ടായത്. അതിനാൽ പോയ വോട്ടെല്ലാം കോൺഗ്രസിന്റെയാണ്. ഇതിനർഥം, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വർ ഗീയത കോൺഗ്രസും ലീഗും ഉൾച്ചേർന്ന് ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കും എന്നാണ്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക
ഒരുവശത്ത് കോൺഗ്രസ് ബിജെപിയോടും മറുവശത്ത് എസ്ഡിപിഐ ജമാ അത്തെ ഇസ്ലാമി എന്നിവരുമായി ചേരുന്നു. തിരുവനന്തപുരം കോർപറോഷനിലെ ശ്രീവരാഹം വാർഡിൽ 2020ൽ 408 വോട്ട് കോൺഗ്രസ് നേടി. ഇപ്പോഴത് 277 ആയി കുറഞ്ഞു. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ശ്രീവരാഹം വാർഡിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് നൽകുകയായിരുന്നു.









0 comments