ad
Deshabhimani

ലൈഫ് മിഷൻ അട്ടിമറിക്കാൻ യുഡിഎഫ് നീക്കം; വഴിമുട്ടി 35,000-ഓളം കുടുംബങ്ങൾ

Life.jpg
വെബ് ഡെസ്ക്

Published on May 26, 2026, 10:27 PM | 1 min read

തൃശൂർ: പാവപ്പെട്ടവർക്ക് സ്വന്തമായി തലചായ്ക്കാൻ ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെ മുൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച 'ലൈഫ് മിഷൻ' ഭവന പദ്ധതി നിർത്തലാക്കാൻ യുഡിഎഫ് സർക്കാർ നീക്കം നടത്തുന്നതായി ആക്ഷേപം. സർക്കാരിന്റെ ഈ പുതിയ നീക്കത്തോടെ തൃശൂർ ജില്ലയിൽ മാത്രം മുപ്പത്തയ്യായിരത്തിലധികം (35,000) നിർദ്ധന കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.


നിർമ്മാണം പാതിവഴിയിൽ എത്തിയതും, തത്വത്തിൽ അനുമതി ലഭിച്ച് കരാർ ഒപ്പുവെക്കാൻ ഇരിക്കുന്നതുമായ 35,193 വീടുകളാണ് ജില്ലയിൽ നിലവിൽ പൂർത്തിയാകാനുള്ളത്. പദ്ധതി നിർത്തലാക്കുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ കൃത്യമായ മറുപടി നൽകാത്തത് ഗുണഭോക്താക്കളെ വലിയ ആശങ്കയിലാക്കുന്നു.


നിലവിലെ കണക്കുകൾ പ്രകാരം തൃശൂർ ജില്ലയിൽ മാത്രം 7,392 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എത്തിനിൽക്കുന്നത്. കൂടാതെ, പദ്ധതിയുടെ ആനുകൂല്യത്തിന് അർഹത നേടി കരാർ വെക്കാൻ മാത്രം 27,801 കുടുംബങ്ങൾ കാത്തിരിക്കുന്നുണ്ട്.


യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി തകിടംമറിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് ജനങ്ങളുടെ ആരോപണം. 2016-ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഈ ബൃഹത്തായ ഭവന പദ്ധതി രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ യുഡിഎഫ് സർക്കാർ അട്ടിമറിച്ചാൽ ലക്ഷക്കണക്കിന് മനുഷ്യർ തെരുവിലാകുമെന്നാണ് പ്രാദേശിക ജനപ്രതിനിധികളും ചൂണ്ടിക്കാണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home