ad
Deshabhimani

മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ചു, രണ്ട് പേരെ കാണാതായി, 9പേരെ രക്ഷപെടുത്തി

BOAT

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 08, 2026, 10:34 AM | 1 min read

കൊല്ലം: ശക്‌തികുളങ്ങരയിൽ നിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ വിദേശ കപ്പലിടിച്ച് രണ്ട് തൊഴിലാളികളെ കാണാതായി. ശനിയാഴ്ച രാത്രി കൊല്ലം തീരത്തുനിന്ന് ഏകദേശം 120നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.


വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങര ഹാർബറിൽ നിന്ന് പുറപ്പെട്ട 'സെന്റ് ജോസഫ്'എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 11തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനത്തിനിടെ വിദേശ കപ്പൽ ബോട്ടുമായി കൂട്ടിയിടിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായും തകരുകയും മിനിറ്റുകൾക്കുള്ളിൽ കടലിൽ മുങ്ങുകയും ചെയ്തു.


അപകടം നടന്ന ഉടനെ കപ്പൽ അധികൃതർ ഇത് തിരിച്ചറിഞ്ഞ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 9തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരെ കണ്ടെത്താനായില്ല .രക്ഷപെട്ടവരെ കൊച്ചിയിലേക്കോ വിഴിഞ്ഞത്തേക്കോ എത്തിക്കാനാണ് നീക്കം. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിഴിഞ്ഞം അല്ലെങ്കിൽ കൊച്ചി തുറമുഖത്ത് എത്തിച്ച ശേഷം അവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക നടപടികൾ.


കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍


വെള്ളിയാഴ്ച രാത്രിയാണ് ശക്തികുളങ്ങര ഹാർബറിൽ നിന്നും 11 തൊഴിലാളികളുമായി സെന്റ് ജോസഫ് ബോട്ട് പുറപ്പെട്ടത്. തമിഴ്നാട്, അസം തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ കൂറ്റൻ വിദേശ കപ്പൽ ബോട്ടിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് തകരുകയും മിനിറ്റുകൾക്കുള്ളിൽ തന്നെ കടലിൽ മുങ്ങുകയും ചെയ്തു.


തീരദേശ പോലീസ് (Coastal Police) അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ (Maritime Law) ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home