മഴ മുന്നറിയിപ്പ് ജൂലൈ 31ന് കിട്ടിയിട്ടും മുൻകരുതലെടുത്തില്ല; മുഖ്യമന്ത്രി പറഞ്ഞത് കള്ളം

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ നുണക്കഥകൾ തുടരുകയാണ് സർക്കാർ. മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പച്ചക്കള്ളവും തെളിവു സഹിതം പൊളിഞ്ഞിരിക്കുകയാണ്. ജൂലൈ 31ന് തന്നെ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിപ്പ് റിപ്പോർട്ട് നൽകിരുന്നു.
ജൂലൈ 31 മുതൽ ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചന റിപ്പോർട്ടാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെ കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഈ റിപ്പോർട്ടിലുണ്ട്. ഇതോടെ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്.
മഴയെ തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചതാണ് ഇന്ന് സംസ്ഥാനം നേരിടുന്ന ദുരിതത്തിന് പ്രധാന കാരണം.










0 comments