സ്വകാര്യ സര്‍വകലാശാല ബില്‍ ; മൂന്നുമാസം , ഒപ്പിടാതെ ഗവർണർ

kerala governor Private Universities bill
avatar
ആന്‍സ് ട്രീസ ജോസഫ്

Published on Jul 07, 2025, 03:22 AM | 1 min read


തിരുവനന്തപുരം

സ്വകാര്യ സർവകലാശാല ബില്ലിൽ മൂന്നുമാസമായിട്ടും ഒപ്പിടാതെ ​ഗവർണർ. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾക്ക്‌ കേന്ദ്രം അനുമതി നൽകുമ്പോഴാണിത്‌. ബിൽ രാഷ്ട്രപതിക്ക് അയക്കാനും സാധ്യത. ബില്ലിന് ഉടൻ അം​ഗീകാരം നൽകിയാലെ അടുത്ത അധ്യയന വർഷം സർവകലാശാലകൾ ആരംഭിക്കാനാകൂ. 27 സംസ്ഥാനങ്ങളിലായി 510 സർവകലാശാലയും 128 ഡീംഡ് സർവകലാശാലയും പ്രവർത്തിക്കുന്നുണ്ട്. ഈ ലോബിയെ സഹായിക്കാനുള്ള മെല്ലെപ്പോക്കാണിതെന്ന ആരോപണമുണ്ട്.


കേരളത്തിലെ ചെറിയൊരു ശതമാനം വിദ്യാർഥികൾ തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സർവകലാശാലകളെ ആശ്രയിക്കുന്നുണ്ട്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂൺ മുളയ്‌ക്കുന്നത്‌ പോലെയാണ്‌ ഇവ തുടങ്ങുന്നത്‌.


ഉത്തർപ്രദേശിൽ‌ ഈ മാസം രണ്ടെണ്ണം ആരംഭിച്ചു. അവയിൽനിന്നെല്ലാം വ്യത്യസ്തമായി സാമൂഹ്യനീതിയിൽ അധിഷ്ഠിതവും എസ്-സി, എസ്ടി സംവരണവും ഉറപ്പാക്കിയാണ്‌ കേരളം സ്വകാര്യ സർവകലാശാല നയം തീരുമാനിച്ചത്.​ ബിൽ അംഗീകരിച്ചാൽ മാത്രമെ ചട്ടം അന്തിമമാക്കാനാകൂ. നിലവിൽ താൽപര്യമറിയിച്ചിട്ടുള്ള സർവകലാശാലകളിൽ നിന്ന് അപേക്ഷ സ്വീകരിക്കണമെങ്കിലും ബിൽ അം​ഗീകരിക്കണം. തുടർന്ന് സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ച്‌ വിശദ റിപ്പോർട്ട് നൽകണം. തുടർന്നുവേണം അക്കാദമിക പ്രവർത്തനം നടത്താൻ. നിലവിൽ കേരളത്തിൽ സർവകലാശാല തുടങ്ങാൻ താൽപര്യമറിയിച്ച സ്ഥാപനങ്ങളും ആശങ്കയിലാണ്. മാർച്ച് 25നാണ് നിയമസഭയിൽ സ്വകാര്യ സർവകലാശാല ബിൽ പാസാക്കി ​ഗവർണർക്ക് അയച്ചത്.


governor



deshabhimani section

Related News

View More
0 comments
Sort by

Home