പട്ടിണിയും അടിയും വെടിയും ഏറ്റിട്ടും തളർന്നില്ല, എന്നിട്ടാണോ ഈ സൈബർ ആക്രമണം: നിലമ്പൂർ ആയിഷ

cyber attack against nilambur ayisha
വെബ് ഡെസ്ക്

Published on Jun 12, 2025, 10:54 AM | 1 min read

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകിയതിന് നേരിടുന്ന സൈബർ ആക്രമണത്തിന് മറുപടിയുമായി നിലമ്പൂർ ആയിഷ. നാടകപ്രവേശനകാലത്ത് പട്ടിണിയും ക്രൂരതകളും നേരിട്ട തനിക്ക് യുഡിഎഫ് നടത്തുന്ന ഈ സൈബർ ആക്രമണം പ്രശ്നമല്ലെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു.


'അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാർടിയോടൊപ്പം തന്നെ. വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു. വിദ്വേഷം ഇല്ലാതെ പരസ്പര സ്നേഹത്തോടെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു'- നിലമ്പൂർ ആയിഷ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.


എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജീന് പിന്തുണ നൽകിയതിനും തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുന്നതിനും കടുത്ത ഭാഷയിലാണ് കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് അണികൾ നിലമ്പൂർ ആയിഷയെ അധിക്ഷേപിക്കുന്നത്. കെ ആർ മീര, ഹരിത സാവിത്രി, ഷീല ടോമി തുടങ്ങിയവർക്കുനേരെയും യുഡിഎഫ് സൈബർസംഘം അധിക്ഷേപ പ്രചാണം നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home