ad
Deshabhimani

കൊള്ളയിൽ യുഡിഎഫ് പെട്ടു; പോറ്റിയുമായി അടൂർ പ്രകാശ് ബം​ഗളൂരുവിൽ കൂടിക്കാഴ്ച നടത്തി, ഉപഹാരവും നൽകി

Adoor Prakash with Unnikrishnan Potty

Screengrab

വെബ് ഡെസ്ക്

Published on Jan 23, 2026, 09:20 AM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യു‍ഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കി കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഇരുവരും തമ്മിൽ കേരളത്തിന് പുറത്തടക്കം വെച്ച് കൂടിക്കാഴ്ച നടത്തി. ശബരിമല തട്ടിപ്പിൽ പോറ്റിയുടെ സഹായി രമേഷ് റാവുവും അടൂർ പ്രകാശിനൊപ്പമുണ്ടായിരുന്നു. ബം​ഗളൂരുവിൽവെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.


അടൂർ പ്രകാശ് ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്ന് ഒരു കവറും രമേഷ് റാവുവിൽനിന്ന് ഒരു സമ്മാനപ്പൊതിയും ഏറ്റുവാങ്ങുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഉണ്ണികൃഷ്ണൻ പോറ്റിയും രമേഷ് റാവുവുമായി യുഡിഎഫ് കൺവീനർ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ.


പോറ്റി 'സ്വന്തം ആൾ', യുഡിഎഫ് കൺവീനർ മറുപടി പറയണം


അടൂർ പ്രകാശിന് പോറ്റിയും സഹായികളുമായുമുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ യാദൃശ്ചികമായ ബന്ധം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നായിരുന്നു അടൂർ പ്രകാശ് മുൻപ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആ ന്യായങ്ങളെല്ലാം പൊളിക്കുന്നതാണ് പുതിയ ചിത്രങ്ങൾ. പോറ്റിയും പങ്കാളികളുമായും എന്ത് തരം ബന്ധമാണ് തനിക്കുള്ളതെന്ന് യുഡിഎഫ് കൺവീനർ മറുപടി പറയേണ്ടിവരും.


പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് 2024 ജനുവരി 27ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവിൽനിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരും നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതാണ് ചിത്രങ്ങളിൽ.


ന്യൂഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽവച്ചുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചിത്രത്തിൽ രാഘവേന്ദ്രയും രമേശുമുണ്ട്. 2017ലാണ് പോറ്റി ഡൽഹിയിൽ സോണിയയുടെ വീട്ടിലെത്തിയതെന്നാണ് അടൂർ പ്രകാശ് മുമ്പ് പറഞ്ഞിരുന്നത്. അത് ശരിയാണെങ്കിൽ ഇ‍ൗ സംഘവുമായി അടൂർ പ്രകാശിന് വർഷങ്ങളുടെ ബന്ധമുണ്ട്. അതീവ സുരക്ഷയുള്ള സോണിയ ​ഗാന്ധിയുടെ വീട്ടിലെത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂർ പ്രകാശിന്റെയും സഹായത്തോടെയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home