ad
Deshabhimani

ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിനജലം; വെള്ളക്കുപ്പി ഉയർത്തി പ്രതിപക്ഷനേതാവ്; "ആഭ്യന്തരമന്ത്രി മറുപടി പറയണം"

pinaraayi vijayan with Contaminated Water in niyamasabha

പൊലീസ് ജലപീരങ്കിൽ ഉപയോഗിച്ച മലിനജലം പ്രതിപക്ഷനേതാവ് പിണറായി വിജയൻ സഭയിൽ ഉയർത്തിക്കാണിക്കുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 03:43 PM | 1 min read

തിരുവനന്തപുരം: എഐഎസ്എഫ്- എഐവൈഎഫ് സംഘടനകൾ സംഘടിപ്പിച്ച നിയമസഭാ മാർച്ചിനുനേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ മലിനജലം ഉപയോഗിച്ചു. ഗുരുതരരോഗങ്ങൾക്കിടയാക്കുന്ന വെള്ളമാണ് സമരക്കാർക്കുനേരെ പൊലീസ് പ്രയോഗിച്ചത്. ഇതോടെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ മലിനജലം ഉൾപ്പെട്ട കുപ്പി നിയമസഭയിൽ ഉയർത്തി വിഷയം ഉന്നയിച്ചു.


തീർത്തും മലിനമായജലമാണ് പ്രതിഷേധക്കാർക്കുനേരെ പ്രയോഗിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളം ആരോഗ്യപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സമയത്താണ് ഇത്തരമൊരു സംഭവമുണ്ടായത്. അമീബിക് മസ്തിഷ്കജ്വരത്തിന് ഉൾപ്പെടെ വഴിവെക്കുന്ന വെള്ളമാണ്. സാധാരണ ഉപയോഗിക്കുന്ന രീതിയല്ല ഇത്. ഗൗരവമായി സർക്കാർ ഇക്കാര്യം കാണണമെന്നും ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.


വാട്ടർ അതോറിറ്റിയിലെ വെള്ളമാണ് ഉപയോഗിച്ചതെന്നും വെള്ളം ലബോറട്ടറിയിൽ പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി.


പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിരെയാണ് പ്രതിഷേധമാർച്ച് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home