നൈപുണ്യ വികസന പരിപാടികൾക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം അനുവദിക്കണം: മന്ത്രി വി ശിവൻകുട്ടി

v sivankutty
വെബ് ഡെസ്ക്

Published on Jun 16, 2025, 07:37 PM | 2 min read

ഹൈദരാബാദ് : നൈപുണ്യ വികസന പരിപാടികൾക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയുടെ അധ്യക്ഷതയിൽ ഹൈദരാബാദിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ തൊഴിൽ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രിയെ കണ്ട് മന്ത്രി വി ശിവൻകുട്ടി നിവേദനവും നൽകി.


ദേശീയ നൈപുണ്യ അജണ്ടയ്ക്ക് അനുസൃതമായി കേരളവും നൈപുണ്യ വികസന അജണ്ട രൂപപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ മാനവ വിഭവ ശക്തിയേയും സംസ്ഥാന നൈപുണ്യ വികസന ദൗത്യമായ കെഎഎസ്ഇയ്ക്ക് കീഴിലുള്ള നൈപുണ്യ വികസന സംരംഭങ്ങളുടെ വിജയകരമായ നടപ്പാക്കലിനെയും മന്ത്രി ചൂണ്ടിക്കാട്ടി.


സങ്കൽപ് പദ്ധതിയ്ക്ക് കീഴിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സ്ഥാപനേതരവുമായവരുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാ നൈപുണ്യ കമ്മിറ്റികൾക്ക് (ഡിഎസ്‌സി) കേരളം കൂടുതൽ സഹായം ആവശ്യപ്പെട്ടു. പരിശീലകരുടെ നിലവാരം ഉയർത്തേണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി പരിശീലന മേഖലയിലെ പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും ഘടനാപരമായ പ്രോത്സാഹനങ്ങൾ, കരിയർ പുരോഗതി സംവിധാനങ്ങൾ എന്നിവ ശുപാർശ ചെയ്തു. നൈപുണ്യ വികസനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ അംഗീകരിക്കുന്നതിനും വിജ്ഞാന വിനിമയ വേദികളിലൂടെ പരസ്പരപൂരിതമായ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംവിധാനം രൂപീകരിക്കണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി നാഷണൽ ഫെലോഷിപ്പ് (എംജിഎൻഎഫ്) പരിപാടിയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ നൈപുണ്യ സേന രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളണം.


എൻഎസ്ഡിസി, കെഎംആർഎൽ എന്നിവയുമായി സഹകരിച്ച് കേരളം കൊച്ചിയിൽ ഒരു ദേശീയ തലത്തിലുള്ള ഐഎംആർടി സ്ഥാപിക്കാനുള്ള സഹായം തേടി. ഈ പദ്ധതി വേഗത്തിലാക്കാൻ മന്ത്രി കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളുടെ അന്താരാഷ്ട്ര തൊഴിൽ സാധ്യതയെ പിന്തുണയ്ക്കുന്നതിനായി, കേരളം കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് ഐഐഎഫ്എൽ കേന്ദ്രങ്ങൾ തുടങ്ങുകയാണ്. ധാരണാപത്രങ്ങൾ ഒപ്പുവച്ചു, കൂടുതൽ സ്ഥലം അനുവദിച്ചു. കേന്ദ്രത്തിൽ നിന്ന് സമയബന്ധിതമായ സാമ്പത്തിക സഹായം മന്ത്രി ആവശ്യപ്പെട്ടു.


കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്തിനുള്ള കേന്ദ്ര സഹായം PMKVY, SANKALP, STRIVE പദ്ധതികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ മനോഭാവത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫലപ്രദമായ ഉന്നതി ഉറപ്പാക്കുന്നതിന് ഐടിഐ ഹബ്-ആൻഡ്-സ്പോക്ക് പദ്ധതികളിൽ കേന്ദ്രത്തിന്റെ സംഭാവന 50 ൽ നിന്ന് 80 ശതമാനം ആയി ഉയർത്താൻ മന്ത്രി അഭ്യർച്ചു. സങ്കല്‍പ് പോലുള്ള പദ്ധതികള്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home