Deshabhimani

ക്ഷേമപെൻഷനെ കൈക്കൂലിയെന്ന്‌ അധിക്ഷേപിച്ചത്‌ പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവം - മുഖ്യമന്ത്രി

pinarayi
വെബ് ഡെസ്ക്

Published on Jun 14, 2025, 07:30 PM | 1 min read

നിലമ്പൂർ: ക്ഷേമപെൻഷനെ കൈക്കൂലിയെന്ന് വിളിച്ച് അധിക്ഷേപം നടത്തിയതിലൂടെ പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവമാണ്‌ തുറന്നുകാണിക്കപ്പെട്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ 18 മാസത്തെ പെൻഷൻ കുടിശിക കൊടുത്തുതീർത്തു. ഒപ്പം പെൻഷനിൽ വർധനവും കൊണ്ടുവന്നു.


പാവപ്പെട്ട ജനങ്ങൾക്ക്‌ മാസംതോറും കൃത്യമായി പെൻഷൻ കൊടുത്തു തീർക്കുന്നതിനെയാണ് യുഡിഎഫ്‌ കൈക്കൂലി എന്ന് ആക്ഷേപിക്കുന്നത്‌. യുഡിഎഫ്‌ എന്ത്‌ ആരോപിച്ചാലും ഇത്തരം ജനക്ഷേമകാര്യങ്ങളിൽ നിന്ന്‌ എൽഡിഎഫ് സർക്കാർ പിൻവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ എടക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറാൻ പോവുകയാണെന്നും പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും കാർഷിക വലിയ മുന്നേറ്റങ്ങളാണ്‌ കേരളം കാഴ്‌ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ വഴി നാലര ലക്ഷം വീടുകൾ നിർമിച്ചു കഴിഞ്ഞതായും ബാക്കിയുള്ളവ ഏതാനും മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home