ad
Deshabhimani

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ന്യൂസിലൻഡ്

Social media.jpg
വെബ് ഡെസ്ക്

Published on Aug 24, 2026, 01:21 PM | 1 min read

ഓക്‌ലൻഡ്‌ : 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ന്യൂസിലൻഡ് സർക്കാർ. ഇത് സംബന്ധിച്ച് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലുക്‌സോൺ പറഞ്ഞു. നിയമ ലംഘനം കണ്ടെത്തിയാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആ​ഗോള വരുമാനത്തിന്റെ പത്ത് ശതമാനം വരെ പിഴ ചുമത്താൻ നിർദേശിക്കുന്നതായിരിക്കും ബിൽ.


നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ, ഫേഷ്യൽ ടെക്നോളജി, വ്യക്തി​ഗത വിവരങ്ങൾ എന്നിവ ഉപയോ​ഗിച്ച് ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കണെമെന്ന് ഇത്തരം പ്ലാറ്റ്ഫോമുകളോട് ബില്ലിൽ ആവശ്യപ്പെടും.


സോഷ്യൽ മീഡിയയിലൂടെ അപകടകരമായതും ആസക്തി ഉളവാക്കുന്നതുമായ ഉള്ളടക്കങ്ങൾ കുട്ടികളിലെത്തുന്നത് തടയുകയാണ് ഉദ്ദേശമെന്ന് ലുക്‌സൺ പറഞ്ഞു. കുട്ടികളുടേയും അവരുടെ കുടുംബങ്ങളുടേയും മാനസികാരോ​ഗ്യം ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് ന്യൂസിലൻഡ് സർക്കാർ പറയുന്നത്.


ലോകത്താദ്യാമായി 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഓസ്ട്രേലിയ ഇത് സംബന്ധിച്ച് നിയമ നിർമാണം നടത്തിയത്. ടിക്ടോക്ക്, യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോ​ഗത്തിനും ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home