ad
Deshabhimani

ഗൂഗിളിനെതിരെ യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് പരിശോധന

goole
വെബ് ഡെസ്ക്

Published on Dec 09, 2025, 06:02 PM | 2 min read

ഗൂഗിളിനെതിരെ യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് വ്യവസ്ഥ പ്രകാരമുള്ള നിയമ പരിശോധന ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾക്കും സേവനങ്ങൾക്കുമായി കമ്പനി ഇതര ഓൺലൈൻ ഉള്ളടക്കം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെഗുലേറ്റർമാർ പരിശോധന നടത്തുന്നത്.


യുണിയനിലെ 27 രാജ്യങ്ങളുടെ കൂട്ടായ്മയിലെ ആന്റിട്രസ്റ്റ് എൻഫോഴ്‌സ്‌മെന്റായ യൂറോപ്യൻ കമ്മീഷനാണ് പരിശോധന നടത്തുന്നത്. വെബ് പ്രസാധകരുടെ ഉള്ളടക്കവും YouTube-ൽ അപ്‌ലോഡ് ചെയ്‌ത മെറ്റീരിയലും AIപരിശീലനത്തിന് ഉപയോഗിക്കുന്നതിലൂടെ ഗൂഗിൾ മത്സര നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് നിശ്ചയിക്കയാണ്.


മീഡിയ കമ്പനികളുടെയും പ്രസാധകരുടെയും ഒരു കൂട്ടായ്മയിൽ നിന്നുള്ള പരാതികളെ തുടർന്നാണ് അന്വേഷണം. നേരത്തെ ആഡ് ടെക് ലെ ദുരുപയോഗം സംബന്ധിച്ച പരാതിയിൽ ഗൂഗിളിന് വമ്പൻ പിഴ നൽകേണ്ടി വന്നിരുന്നു.


പ്രസാധകർക്ക് പണം നൽകാതെയും അവരുടെ നിയന്ത്രണം അനുവദിക്കാതെയും  ഓവർവ്യൂസ്, എ ഐ മോഡ് എന്നീ രണ്ട് സെർച്ച് സേവനങ്ങൾക്കായി ഉള്ളടക്കം ഉപയോഗിച്ചു എന്നതായിരുന്നു പ്രധാന പരാതി. ഇതു വഴി ഗൂഗിൾ അന്യായമായ നേട്ടം ഉണ്ടാക്കി.


ഗൂഗിൾ പ്രസാധകർക്കും ഉള്ളടക്ക സ്രഷ്ടാക്കൾക്കും മേൽ അന്യായമായ നിബന്ധനകളും വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും എതിരാളികളായ AI മോഡൽ ഡെവലപ്പർമാരെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നും യുറോപ്യൻ കമ്മീഷൻ റഗുലേറ്റർ പരിശോധന നടത്തുന്നുണ്ട്.


കഴിഞ്ഞ മാസം മെറ്റയ്ക്ക് എതിരെ ഉയർന്ന, പോൺ വീഡിയോ സൈറ്റുകളുടെ ഡാറ്റ എ ഐ പരിശീലനത്തിന് ഉപോയഗിച്ചു എന്ന കണ്ടെത്തൽ വിവാദം സൃഷ്ടിച്ചിരുന്നു. സൈബർ ലോകത്ത് ഉയർന്നു വരുന്ന കിടമത്സരങ്ങളും പരസ്പര ദുരുപയോഗങ്ങളും പുതിയ നൈതിക പ്രശ്നങ്ങളാവുകയാണ്.


"പാരസൈറ്റ് SEO" എന്ന് വിളിക്കപ്പെടുന്ന ഒരു രീതിയാണ് ഗൂഗിൾ ഒരു തലത്തിൽ ഉപയോഗിച്ചത്. മൂന്നാം കക്ഷികൾ മികച്ച റാങ്കുള്ള ഹോസ്റ്റ് സൈറ്റിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ഹോസ്റ്റിന്റെ ഉയർന്ന റീച്ചിനെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.


ഇത് തിരയൽ ഫലങ്ങളിൽ അവരുടെ സ്വന്തം ദൃശ്യപരത വേഗത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തിരയൽ നിലവാരം നിലനിർത്തുന്നതിനും റാങ്കിംഗ് നേടുന്ന സൈറ്റുകളുടെ സ്വന്തം ഉള്ളടക്കത്തിന്റെ ഗുണം ഉറപ്പാക്കുന്നതിനും "പാരസൈറ്റ് SEO" അത്യാവശ്യമാണെന്ന് Google വാദിക്കുന്നു.


ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിന്റെ (DMA) പരിധിയിൽ വരുന്നതിനാൽ ഈ അന്വേഷണത്തിന് പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രധാന സാങ്കേതിക പ്ലാറ്റ്‌ഫോമുകളുടെ വിപണി ശക്തി നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന EU നിയമനിർമ്മാണത്തിലെ സുപ്രധാന ഭാഗമാണ് DMA. ഇത് ലംഘിക്കുന്നതായി യൂറോപ്യൻ കമ്മീഷൻ കണ്ടെത്തിയാൽ കമ്പനിക്ക് വൻതോതിലുള്ള പിഴകൾ നേരിടേണ്ടിവരും. ആഗോള വാർഷിക വിൽപ്പനയുടെ 10% വരെ പിഴ ലഭിക്കാം.


അന്വേഷണത്തിനെതിരെ ഗൂഗിൾ ശക്തമായാണ് പ്രതികരിച്ചത്. അന്വേഷണം ദശലക്ഷക്കണക്കിന് യൂറോപ്യൻ ഉപയോക്താക്കളുടെ തിരയൽ ഫലങ്ങളുടെ ഗുണനിലവാരം കുറയ്ക്കുമെന്ന് ഗൂഗിൾ സെർച്ചിന്റെ ചീഫ് സയന്റിസ്റ്റായ പാണ്ഡു നായക് വാദിച്ചു. ഗൂഗിളിന്റെ നയം സാധുവും ന്യായയുക്തവുമാണ്. മുമ്പ് ഒരു ജർമ്മൻ കോടതി തള്ളിക്കളഞ്ഞ പരാതികളാണ് എന്നാണ് വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home