കോമൺവെൽത്ത് ഗെയിംസ് ; 11 സ്വർണമുൾപ്പടെ 35 മെഡലുമായി ഇന്ത്യ മുന്നേറുന്നു

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. ഏറ്റവും പുതിയ മെഡൽ പട്ടിക പ്രകാരം ഇന്ത്യ 11 സ്വർണം, 16 വെള്ളി, 8 വെങ്കലം ഉൾപ്പെടെ ആകെ 35 മെഡലുകളുമായി നാലാം സ്ഥാനത്താണ്.
ബോക്സിംഗിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അഞ്ച് സ്വർണവും രണ്ട് വെള്ളിയുമടക്കം ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി, 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി, 57 കിലോഗ്രാം വിഭാഗത്തിൽ ജാസ്മിൻ, 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ, 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരി എന്നിവർ സ്വർണം നേടി.
അത്ലറ്റിക്സ്, പാരാ അത്‌ലറ്റിക്സ് ഇനങ്ങളിൽ ഇന്ത്യ മൂന്ന് സ്വർണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം ഉൾപ്പെടെ 15 മെഡലുകൾ നേടി. പുരുഷന്മാരുടെ 100 മീറ്റർ ടി 47 വിഭാഗത്തിൽ ദിലീപ് മഹാദു ഗവിത്, പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 57 വിഭാഗത്തിൽ സോമൻ റാണ, വനിതകളുടെ ഷോട്ട്പുട്ട് എഫ് 57 വിഭാഗത്തിൽ ശർമിള എന്നിവർ സ്വർണമെഡൽ നേടി.
ജൂഡോയിൽ ഇന്ത്യ രണ്ട് സ്വർണമെഡലുകൾ സ്വന്തമാക്കി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഹർഷ് സിംഗ്, വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ അസ്മിത ഡേ എന്നിവർ സ്വർണം നേടി.
വെയ്റ്റ്‌ലിഫ്റ്റിംഗിൽ ഇന്ത്യ ഒരു സ്വർണം, ആറ് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ എട്ട് മെഡലുകൾ നേടി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക് വെള്ളിമെഡൽ ജേതാവായ മീരാബായ് ചാനു സൈഖോം ഇന്ത്യക്കായി സ്വർണമെഡൽ നേടി.
പാരാ പവർലിഫ്റ്റിംഗിൽ ഒരു വെങ്കല മെഡലും ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. ബോക്സിംഗ്, അത്‌ലറ്റിക്സ്, ജൂഡോ, വെയ്റ്റ്‌ലിഫ്റ്റിംഗ് എന്നിവയിലെ മിന്നും പ്രകടനമാണ് മെഡൽ പട്ടികയിൽ ഇന്ത്യയെ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഉറച്ചുനിർത്തിയത്.










0 comments