മുഖംമാറി; ഫ്രഞ്ച് ഫുട്ബോളിന്റെ അമരത്ത് ഇനി സിനദിൻ സിദാൻ

സിനദിൻ സിദാൻ | Photo: AFP
പാരിസ്: ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി മുൻതാരം സിനദിൻ സിദാൻ ചുമതലയേറ്റു. ദിദിയെർ ദെഷാം സ്ഥാനമൊഴിയുന്നതോടെയാണ് സിദാൻ എത്തുന്നത്. ഫ്രാൻസിനൊപ്പം 1998 ലോകകപ്പ് നേടിയ അമ്പത്തിമൂന്നുകാരൻ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്നു.
ഫ്രഞ്ച് ഇതിഹാസ താരമായ സിദാൻ 2006ലാണ് കളി മതിയാക്കിയത്. 2016ൽ റയൽ മാഡ്രിഡ് ക്ലബിന്റെ പരിശീലകനായി. രണ്ടുകാലഘട്ടങ്ങളിലായി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് ഉൾപ്പെടെ 11 ട്രോഫികൾ സമ്മാനിച്ചു. അഞ്ച് വർഷമായി ഒരു ചുമതലയിലുമുണ്ടായില്ല.
ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച താരമായി വിശേഷിക്കപ്പെടുന്ന, 2030 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വരെ ടീമിനെ നയിക്കാനുള്ള കരാറിലാണ് ഒപ്പുവെക്കുന്നത്. ലോകകപ്പിൽ നാലാം സ്ഥാനം നേടിയതിന് പിന്നാലെ ഫ്രഞ്ച് ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് നിയമനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
"ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്: ഫ്രഞ്ച് ദേശീയ ടീമിനേക്കാൾ വലുതായി മറ്റൊന്നുമില്ല. അതിനാൽ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാകുന്നത് സന്തോഷകരവും വലിയ അഭിമാനവുമാണ്." - സിദാൻ പറഞ്ഞു.
സിദാന്റെ മുൻഗാമിയായ ദെഷാംപ്സ് തന്റെ 14 വർഷത്തെ പരിശീലനകാലത്ത് ഫ്രാൻസിനെ മൂന്ന് പ്രധാന ഫൈനലുകളിലേക്ക് നയിക്കുകയും, 2018ലെ ലോകകപ്പ് വിജയത്തിലൂടെ ടീമിന് രണ്ടാമത്തെ കിരീടം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. 2012 മുതൽ ഫ്രാൻസിന്റെ കോച്ചാണ് ഡിഫൻസീവ് മിഡ്‌ഫീൽഡറായിരുന്ന ദെഷാം. തകർന്നടിഞ്ഞ സംഘത്തെ ലോകഫുട്‌ബോളിലെ കരുത്തരാക്കി മാറ്റി. 2014 ലോകകപ്പിൽ ക്വാർട്ടറിലെത്തിച്ചു. 2018ൽ ചാമ്പ്യൻമാരാക്കി. 2022ൽ ഖത്തറിൽ റണ്ണറപ്പ്. ഇത്തവണ സെമിയിലും. കളിക്കാരനായും പരിശീലകനായും ലോകചാമ്പ്യനായ മൂന്നാമത്തെ മാത്രം താരമാണ്. 1998ൽ ഫ്രാൻസ് ആദ്യ കപ്പുയർത്തുമ്പോൾ ക്യാപ്‌റ്റനായിരുന്നു ദെഷാം. 2021 നേഷൻസ് കപ്പിലും ഫ്രാൻസിനെ ജേതാക്കളാക്കി. 2016 യൂറോ കപ്പിൽ രണ്ടാം സ്ഥാനത്തുമെത്തിച്ചു. ലോകകപ്പിൽ കൂടുതൽ മത്സരങ്ങളിൽ (26) ടീമിനെ ഒരുക്കിയ പരിശീലകനുമായിരുന്നു അമ്പത്തേഴുകാരനായ ദെഷാം.
സെപ്തംബർ 25ന് തുർക്കെനിക്കെതിരെ നടക്കുന്ന നേഷൻസ് ലീഗ് മത്സരമായിരിക്കും സിദാന്റെ കീഴിലുള്ള ഫ്രാൻസിന്റെ ആദ്യ ഔദ്യോഗിക മത്സരം.










0 comments