ad
Deshabhimani

അപ്രതീക്ഷിതമായി ടീമിലെത്തി, ചരിത്ര റെക്കോർഡും സ്വന്തമാക്കി; ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ നോയർ

Manuel Neuer

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 21, 2026, 12:03 PM | 1 min read

ബെർലിൻ: ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പറെന്ന റെക്കോർഡ് സ്വന്തമാക്കി ജർമ്മനിയുടെ ഇതിഹാസ താരം മാനുവൽ നോയർ.


ഗ്രൂപ്പ് ഇ-യിൽ ഐവറി കോസ്റ്റിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ ജർമ്മനിക്കായി താരം തന്റെ 21-ാം ലോകകപ്പ് പോരാട്ടത്തിനാണ് ഇറങ്ങിയത്. ഫ്രാൻസിന്റെ മുൻ നായകൻ ഹ്യൂഗോ ലോറിസിന്റെ 20 മത്സരങ്ങൾ എന്ന റെക്കോർഡാണ് താരം മറികടന്നത്.


ഈ ലോകകപ്പോടെ താൻ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പൂർണ്ണമായും വിരമിക്കുമെന്ന് 40-ാം വയസ്സിലേക്ക് കടന്ന നോയർ പത്രസമ്മേളനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.


സ്വന്തം നാട്ടിൽ നടന്ന യൂറോ 2024 ക്വാർട്ടർ ഫൈനലിൽ ജർമ്മനി പുറത്തായതിന് പിന്നാലെ നോയർ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചിരുന്നു.


എന്നാൽ ബയേൺ മ്യൂണിക്കിനായുള്ള മികച്ച പ്രകടനം മുൻനിർത്തി കോച്ച് ജൂലിയൻ നാഗൽസ്മാൻ 2026 ലോകകപ്പ് സ്ക്വാഡിലേക്ക് നോയറെ അപ്രതീക്ഷിതമായി തിരികെ വിളിക്കുകയായിരുന്നു.


തുടർച്ചയായ അഞ്ചാം ലോകകപ്പിലാണ് നോയർ ജർമ്മനിയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായി കളിക്കുന്നത്. 2014-ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിലും നോയർ അംഗമായിരുന്നു.


യൂറോ 2024-ന് ശേഷം കൃത്യമായ കാരണങ്ങളോടെയാണ് താൻ മാറിനിന്നതെന്നും കഴിഞ്ഞ രണ്ട് വർഷം കൂടി ദേശീയ ടീമിനായി തുടർച്ചയായി കളിക്കുന്നത് വലിയ കായിക ബാധ്യതയാകുമായിരുന്നുവെന്നും നോയർ വ്യക്തമാക്കി.


ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കുറസാവോയെ 7-1 ന് ജർമ്മനി തകർത്ത മത്സരത്തിലൂടെയാണ് താരം ടീമിലേക്ക് വീണ്ടുമെത്തിയത്.


ഇത് തന്റെ അവസാനത്തെ ടൂർണമെന്റാണെന്ന് ഉറപ്പാണെന്നും അടുത്ത യൂറോ കപ്പിൽ കളിക്കാൻ താൻ പദ്ധതിയിടുന്നില്ലെന്നും നോയർ പറഞ്ഞു.


വിരമിക്കലിനെക്കുറിച്ച് ഓർത്ത് വിഷമിക്കാതെ ജർമ്മനിക്കായുള്ള തന്റെ അവസാന മത്സരങ്ങളെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഇതിഹാസ താരം കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home