വിരമിക്കൽ സൂചനയോ?: പിതാവിന്റെ വേർപാടിൽ വൈകാരിക കുറിപ്പുമായി ലയണൽ മെസി

റോസാരിയോ : പിതാവ് ഹോർഹെ മെസ്സിയുടെ വേർപാടിൽ വൈകാരിക കുറിപ്പുമായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. 'അച്ഛാ, നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയൊരിക്കലും അച്ഛനെ കാണില്ലെന്നോ സംസാരിക്കില്ലെന്നോ കരുതാൻ എനിക്ക് കഴിയില്ല. അച്ഛൻ രോഗത്താൽ ഒരുപാട് വേദന അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിയാം. എങ്കിലും ഇത്ര വേഗം വിട്ടുപിരിയുമെന്ന് കരുതിയില്ല. നമുക്ക് ഒന്നിച്ച് ആസ്വദിക്കാൻ ഇനിയുമേറെ ബാക്കിയുണ്ടായിരുന്നു,' മെസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ദീർഘ നാളത്തെ രോഗത്തെത്തുടർന്ന് 68-ാം വയസ്സിലായിരുന്നു ജോർജ്ജ് മെസ്സിയുടെ അന്ത്യം. അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായി ജന്മനാടായ റോസാരിയോയിലെത്തിയ താരം ഇത്രയും ദിവസങ്ങൾ മൗനത്തിലായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ താൻ കളിക്കണമെന്ന് പിതാവ് ഏറെ ആഗ്രഹിച്ചിരുന്നതായും താരം പറഞ്ഞു. എന്നാൽ ടൂർണമെന്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.
അച്ഛൻ സുഖം പ്രാപിച്ച് ഫൈനൽ കാണാൻ വരുമെന്ന പ്രതീക്ഷയിലാണ് താൻ ടീമിനെ ഫൈനൽ വരെ എത്തിച്ചതെന്നും മെസി കൂട്ടിച്ചേർത്തു. നേരത്തെ ബാഴ്‌സലോണ, ന്യൂവെൽസ് ഓൾഡ് ബോയ്സ് തുടങ്ങിയ ക്ലബ്ബുകൾ ജോർജ്ജ് മെസിയുടെ വേർപാടിൽ അനുശോചനം അറിയിച്ചിരുന്നു. പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തെത്തുടർന്ന് നിലവിലെ ക്ലബ്ബായ ഇന്റർ മയാമി മെസ്സിക്ക് അവധി അനുവദിച്ചിട്ടുണ്ട്.









0 comments