ad
Deshabhimani

ഐപിഎൽ 2026

'പഞ്ചാബിന്റെ' ഫിനിഷർ'; സൂര്യൻഷ് ഷെഡ്‌ഗെയെ പ്രശംസിച്ച് അമ്പാട്ടി റായുഡു

shinda

സൂര്യൻഷ് ഷെഡ്‌ഗെ (Photo Credit India Today)

വെബ് ഡെസ്ക്

Published on May 04, 2026, 04:38 PM | 1 min read

മുംബൈ : ഐപിഎൽ 2026ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്‌ഗെയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. ക്രീസിലെ ഭയമില്ലാത്ത സമീപനവും ഏത് വലിയ ഗ്രൗണ്ടും അനായാസം ക്ലിയർ ചെയ്യാനുള്ള കഴിവും സൂര്യൻഷിനെ ഒരു മികച്ച ഫിനിഷറായി വളർത്തുമെന്ന് റായുഡു നിരീക്ഷിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനവുമായി ഐപിഎല്ലിലെത്തിയ സൂര്യൻഷിന് ഈ സീസണിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിൽ 29 പന്തിൽ 57 റൺസ് നേടി.


മത്സരത്തിൽ പഞ്ചാബ് തകർച്ച നേരിട്ട ഘട്ടത്തിലാണ് സൂര്യൻഷ് ക്രീസിലെത്തിയത്. വെറും 36 റൺസിന് നാല് വിക്കറ്റ് നഷ്ടമായ പഞ്ചാബിന് അധികം വൈകാതെ നായകൻ ശ്രേയസ് അയ്യരെയും (47/5) നഷ്ടമായി. എന്നാൽ സമ്മർദ്ദത്തിന് അടിപ്പെടാതെ മാർക്കസ് സ്റ്റോയിനിസിനൊപ്പം ചേർന്ന് 79 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് താരം പടുത്തുയർത്തിയത്. 'അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് ഏറ്റവും ശ്രദ്ധേയം. മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ടീമിനെ വിജയത്തിലെത്തിച്ച പോരാട്ടവീര്യം നമുക്കറിയാം. വലിയ ഷോട്ടുകൾ കളിക്കാനുള്ള കരുത്ത് ഒരു ഇന്ത്യൻ താരത്തിന് ഐപിഎല്ലിൽ പകുതി വിജയം നൽകുന്നതിന് തുല്യമാണ്. ഇനി ഗെയിം അവബോധം കൂടി മെച്ചപ്പെടുത്തിയാൽ താരം വലിയ ഉയരങ്ങളിലെത്തും' റായുഡു പറഞ്ഞു.


മത്സരത്തിന്റെ 14-ാം ഓവറിൽ മാനവ് സുതാറിനെതിരെ സൂര്യൻഷ് നടത്തിയ ആക്രമണമാണ് പഞ്ചാബ് ഇന്നിങ്സിന് ജീവൻ നൽകിയത്. മൂന്ന് ഫോറുകളും അഞ്ച് സിക്‌സറുകളും നേടിയ താരം സ്റ്റോയിനിസിനേക്കാൾ വേഗത്തിലാണ് റൺസ് കണ്ടെത്തിയത്. സ്പിന്നർമാരെ ആധിപത്യം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ മികവിനെ റായുഡു പ്രത്യേകം ചൂണ്ടിക്കാട്ടി. 16-ാം ഓവറിൽ കഗിസോ റബാഡയ്‌ക്കെതിരെ ഷോട്ടിന് ശ്രമിക്കവെ പുറത്തായെങ്കിലും, പഞ്ചാബിനെ 163 എന്ന സ്കോറിലെത്തിക്കുന്നതിൽ സൂര്യൻഷിന്റെ പങ്ക് വലുതായിരുന്നു. വരും മത്സരങ്ങളിലും പഞ്ചാബ് നിരയിൽ ഈ മുംബൈ താരം നിർണായക സ്വാധീനമാകുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home