സപ്പോർട്ടിങ്‌ സ്റ്റാഫുകളെല്ലാം ബ്രിജ്‌ ഭൂഷന്റെ അനുയായികൾ; ചർച്ചയായി വിനേഷ്‌ ഫോഗട്ടിന്റെ പോസ്റ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 07:09 PM | 0 min read

പാരിസ്‌ > ഇന്ത്യൻ താരം വിനേഷ്‌ ഫോഗട്ട്‌ പാരിസ്‌ ഒളിമ്പിക്‌സിൽ നിന്ന്‌ അയോഗ്യയായതിന്‌ പിന്നായെ ചർച്ചയായി താരത്തിന്റെ എക്‌സ്‌ പോസ്റ്റ്‌. വിനേഷ്‌ ഫോഗട്ട്‌ ഏപ്രിലിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പാണ്‌ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയ്‌ക്ക്‌ വഴിവെച്ചിരിക്കുന്നത്‌. പാരിസ്‌ ഒളിമ്പിക്‌സിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാൻ ബ്രിജ്‌ഭൂഷൻ സിങ്ങിന്റെയും അനുയായി സഞ്ജയ് സിങ്ങിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ഉത്തേജക മരുന്ന്‌ വെള്ളത്തിൽ ചേർത്ത്‌ തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നതായി വിനേഷ്‌ ഫോഗട്ട്‌ എക്‌സ്‌ പോസ്റ്റിൽ പറയുന്നു. തന്റെ സപ്പോർട്ടിംഗ്‌ സ്റ്റാഫുകളെല്ലാം ബ്രിജ്‌ ഭൂഷന്റെ അനുയായികളാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്‌. പാരിസ്‌ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യത മത്സരത്തിൽ നിന്ന്‌ വിനേഷ്‌ ഫോഗട്ടിനെ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നതായും പോസ്റ്റിൽ വിശദീകരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home