ad
Deshabhimani

print edition ആദ്യ ഹിറ്റ് ദേവരാജന്റേത്

janaki

എം എസ് ബാബുരാജിനൊപ്പം

വെബ് ഡെസ്ക്

Published on Jul 12, 2026, 01:13 AM | 2 min read

മുകളിലെ ലേഖനത്തിലെ ഹൈഫനുകൾ (Hyphens) പൂർണ്ണമായും ഒഴിവാക്കി, ശരിയായ മലയാളം ഉച്ചാരണത്തിലും വായനാസുഖത്തിലും തിരുത്തിയ രൂപം താഴെ നൽകുന്നു:

അരനൂറ്റാണ്ട് ഇടർച്ചയില്ലാത്ത കരിയർ ഗ്രാഫുമായി ജാനകി നിറഞ്ഞുനിന്നു. മനസ്സിൽ ആർദ്രതയും കാല്പനികതയും ഉള്ളിടത്തോളം മറക്കാത്ത എത്രയോ ഗാനങ്ങൾ. ശ്രുതിയും താളവും ലയവുമുണ്ടെന്നും സരിഗമ പഠിക്കേണ്ടതില്ലെന്നും ഗുരു പറഞ്ഞത് സത്യമായി. ലതാ മങ്കേഷ്കറെ മാനസഗുരുവായി പ്രതിഷ്ഠിച്ച് പാട്ടുപാടി. എവിഎം സ്റ്റുഡിയോയിൽ 1957ൽ ജാനകി ചീഫ് ആർട്ടിസ്റ്റ്.

ആ വർഷം "വിധിയിൻ വിളയാട്ടി"ൽ പിന്നണി ഗായിക. ചലപതിറാവുവിന്റെ സംഗീതത്തിൽ ശോകഗാനം പാടി. അടുത്ത തെലുഗു ചിത്രത്തിലും ശോകഗാനം. രണ്ടും വെളിച്ചം കണ്ടില്ല. അക്കൊല്ലം മലയാളത്തിലും. ആദ്യ ഹിറ്റ് ദേവരാജന്റേത്. ഭാര്യയിലെ "കാണാൻ നല്ല കിനാവുകൊണ്ടൊരു കണ്ണാടി മാളിക തീർത്തു ഞാൻ". "അരുവി തേനരുവി"യിലൂടെ യേശുദാസ്-ജാനകി ജോഡിയെ അവതരിപ്പിച്ചതും അദ്ദേഹം. മിടുമിടുക്കിയിലെ "അകലെ അകലെ നീലാകാശം" അപൂർവ്വ വശ്യമായി. ജയചന്ദ്രൻ-ജാനകി ടീമിനെ അവതരിപ്പിച്ചതും ദേവരാജൻ. എല്ലാ സംഗീത സംവിധായകർക്കും സങ്കല്പത്തിലെ ഈണം നൽകി ജാനകി. പി ഭാസ്കരന്റെ വരികളും ബാബുരാജിന്റെ ഈണവും ആ സ്വരവും ചേർന്നപ്പോൾ പകരംവെക്കാനില്ലാത്ത ഭാവസാന്ദ്രത.

ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ), ഓടക്കുഴൽ വിളി മേളം കേട്ടാൽ (ദൃക്സാക്ഷി) തുടങ്ങി നിരവധി ഗാനങ്ങൾ ദക്ഷിണാമൂർത്തി-ജാനകി ടീം അനശ്വരമാക്കി. കെ രാഘവന്റെ ഈണത്തിലുള്ള ‘ഉണരുണരൂ ഉണ്ണിപ്പൂവേ’ (അമ്മയെക്കാണാൻ), ‘മഞ്ഞണിപ്പൂനിലാവ്’ (നഗരമേ നന്ദി), എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ പാടിയ ‘ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ’ (കടൽ), ‘ഏറ്റുമാനൂരമ്പലത്തിൽ’ (ഓപ്പോൾ), എം എസ് വിശ്വനാഥന്റെ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’ (ചന്ദ്രകാന്തം), ‘നിശീഥിനീ’ (യക്ഷഗാനം), ശ്യാമിന്റെ ‘ശ്രുതിയിൽ നിന്നുയരും’ (തൃഷ്ണ), പുകഴേന്തിയുടെ ‘ലോകം മുഴുവൻ സുഖം പകരാനായ്’ (സ്നേഹദീപമേ മിഴിതുറക്കൂ), ചിദംബരനാഥിന്റെ ‘കേശാദിപാദം തൊഴുന്നേൻ’, എ ടി ഉമ്മറിന്റെ ‘രാകേന്ദുകിരണങ്ങൾ’ (അവളുടെ രാവുകൾ), ‘ഒരു മയിൽപീലിയായ് ഞാൻ’ (അണിയാത്ത വളകൾ), ഇളയരാജയുടെ ‘ഓലത്തുമ്പത്തിരുന്നൂയലാടും’ (പപ്പയുടെ സ്വന്തം അപ്പൂസ്), കെ വി മഹാദേവന്റെ ‘മണവാളൻ പാറ’ (കക്ക), എം ജി രാധാകൃഷ്ണനു വേണ്ടി ‘മൗനമേ നിറയും മൗനമേ’ (തകര), ജോൺസണു വേണ്ടി ‘സ്വർണ്ണമുകിലേ’ (ഇത് ഞങ്ങളുടെ കഥ), ‘ഗോപികേ നിൻ വിരൽ’ (കാറ്റത്തെ കിളിക്കൂട്), രവീന്ദ്രന്റെ ‘തേനും വയമ്പും’ (തേനും വയമ്പും), ജെറി അമൽദേവിന്റെ ‘മിഴിയോരം’ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), ഉഷാ ഖന്നയുടെ ‘ഉണരൂ വേഗം നീ’ (മൂടൽമഞ്ഞ്) ഇങ്ങനെ പോകുന്നു ആ അനശ്വരഗാനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home