കുവൈത്തിൽ 5 മേഖലയിൽ 14.7 ലക്ഷം താമസക്കാർ; ജനവാസത്തിൽ മുന്നിൽ സാൽമിയ

കുവൈത്ത് സിറ്റി : കുവൈത്തിലെ ആകെ 53.1 ലക്ഷം ജനസംഖ്യയിൽ 14.7 ലക്ഷം പേരും താമസിക്കുന്നത് അഞ്ച് പ്രധാന മേഖലകളിലാണെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. 2026 ജൂൺവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽപേർ താമസിക്കുന്നത് സാൽമിയയിലാണ്. 3.588 ലക്ഷം പേരാണ് ഇവിടെയുള്ളത്.
3.106 ലക്ഷം പേരുമായി ഫർവാനിയ രണ്ടാംസ്ഥാനത്തും 2.855 ലക്ഷം പേരുമായി ജലീബ് അൽ-ഷുയൂഖ് മൂന്നാംസ്ഥാനത്തുമാണ്. ഹവല്ലിയിൽ 2.578 ലക്ഷവും മഹ്ബൂലയിൽ 2.572 ലക്ഷവും പേരാണ് താമസിക്കുന്നത്. ഖൈതാനിൽ 2.029 ലക്ഷം, മംഗഫിൽ 1.468 ലക്ഷം, ജാബർ അൽ- അഹമ്മദിൽ 1.323 ലക്ഷം, ഫഹാഹീലിൽ 1.102 ലക്ഷം, സബാഹ് അൽ- അഹമ്മദ് സിറ്റിയിൽ 1.073 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.
തെക്കൻ മേഖലകളിൽ സബാഹിയ–81,600, അലി സബാഹ് അൽ-സാലിം–67,200, അബൂഹലീഫ–60,700, അഖീല–58,900, ഫിൻതാസ്–55,800, ഖുറൈൻ–49,000, സബാഹ് അൽ-സാലിം–48,800, മുബാറക് അൽ- കബീർ–40,900 എന്നിങ്ങനെയാണ്. വടക്കൻ കുവൈത്തിൽ അൽ-വാഹയിലും വടക്കുപടിഞ്ഞാറൻ സുലൈബിഖാത്തിലും 73,800 വീതം പേരും നഈമിൽ 68,100, ജഹ്റയിൽ 59,800, മുത-്‌ലയിൽ 43,400, അൽ- ഉയൂനിൽ 43,200, അൽ-നസീമിൽ 39,500 എന്നിങ്ങനെയാണ് ജനസംഖ്യ.
മധ്യ കുവൈത്തിലും ഉയർന്ന ജനസാന്ദ്രത തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആന്തലൂസിൽ 50,900, ബയാനിൽ 50,800, റിഗായിൽ 42,900, വെസ്റ്റ് അബ-്‌ദുള്ള അൽ- മുബാറക്കിൽ 41,900, സഹ്റയിൽ 41,100, ഇഷ്ബിലിയയിൽ 40,800, റൗദയിൽ 39,800, ഖുർതുബയിൽ 36,700 എന്നിങ്ങനെയാണ് താമസക്കാർ.









0 comments