ad
Deshabhimani

വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി നിർദേശം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2019, 11:46 PM | 0 min read


തിരുവനന്തപുരം
കണ്ണൂരിൽനിന്ന്‌ ചിക്മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും വിനോദയാത്ര പോയി വ്യാപകമായി പനി ബാധിച്ച കോളേജ്‌ വിദ്യാർഥികൾക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശംനൽകി. 54 അംഗ സംഘത്തിലെ ഒരു വിദ്യാർഥി പനി ബാധിച്ച്‌ മരിച്ചിരുന്നു. ഏതുതരം വൈറസാണ്‌ മരണകാരണമായതെന്ന്‌ അറിയാൻ രക്തസാമ്പിൾ ആലപ്പുഴ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക്‌ പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്‌. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യാനും തീരുമാനിച്ചു.

പനിയും തലവേദനയുമായി ഏഴുപേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. വൈറൽ ഫീവർ ആകാനാണ് സാധ്യതയെന്നാണ്‌ പ്രാഥമിക റിപ്പോർട്ട്‌. ഇവരുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക്‌ അയച്ചു. മൂന്നുദിവസത്തിനകം റിപ്പോർട്ട്‌ ലഭിക്കും. അതുവരെ കുട്ടികളെ സൂക്ഷ്‌മമായി നിരീക്ഷിക്കും. ടൂറിന് പോയ എല്ലാ വിദ്യാർഥികളെയും പരിശോധിച്ചു. പ്രശ്‌നങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home