ad
Deshabhimani

ക്രൂഡ് ഓയിൽ വില ഉയർന്നു; ഓഹരി വിപണിക്ക് നഷ്ടത്തുടക്കം

Stock Market Red
വെബ് ഡെസ്ക്

Published on Aug 18, 2026, 11:13 AM | 1 min read

മുംബൈ : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനെ ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും ഇന്ധന വിതരണ തടസമുണ്ടാകുമെന്ന പുതിയ ആശങ്കകൾ ഉയർന്നതിനാൽ ക്രൂഡ് ഓയിൽ വില വർധിച്ചു. ഇതേത്തുടർന്ന് ആഭ്യന്തര ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 262.46 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 77,465.70 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 49.90 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 24,237.75 എന്ന നിലവാരത്തിലുമാണ് തുടങ്ങിയത്.


സെൻസെക്സിൽ ഇന്ന് എം&എം, എൻടിപിസി, ബജാജ് ഫിനാൻസ്, പവർ​ഗ്രിഡ്, ആക്സിസ് ബാങ്ക്, റിലയൻസ്, സൺ ഫാർമ, എറ്റേണൽ, ട്രെന്റ് എന്നീ ഓഹരികളാണ് മികച്ചു നിൽക്കുന്നത്. ബിഇഎൽ, മാരുതി, കൊട്ടാക് ബാങ്ക്, ഐടിസി, ഐസിഐസിഐ എന്നീ ഓഹരികളാണ് നഷ്ടത്തിൽ തുടരുന്നത്.


നിഫ്റ്റിയിൽ ​ഗ്രാസിം, എം&എം, അപ്പോളോ ഹോസ്പിറ്റൽസ്, ആക്സിസ് ബാങ്ക്, അദാനി എന്റർടൈൻമെന്റ് എന്നിവയാണ് മികച്ചു നിൽക്കുന്ന ഓ​ഹരികൾ. ഇൻഫി, എച്ച്സിഎൽ ടെക്, ശ്രീറാം ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ എന്നിവയാണ് നഷ്ടത്തിൽ തുടരുന്ന ഓ​ഹരികൾ.


പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 91 ഡോളറിനു മുകളിൽ ഉയർന്നു. അതേസമയം ഡബ്ല്യുടിഐ 85 ഡോളറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home