പശ്ചിമേഷ്യൻ വീണ്ടും യുദ്ധം കനക്കുന്നു; ക്രൂഡ് ഓയിൽ വില കുതിച്ചു

പ്രതീകാത്മക എഐ ചിത്രം
ലണ്ടൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ആരംഭിച്ച കനത്ത സൈനിക പോരാട്ടങ്ങൾ ആഗോള വിപണിയെ വൻ പ്രതിസന്ധിയിലാഴ്ത്തി. യുദ്ധസാഹചര്യങ്ങൾ മൂലം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ എണ്ണ വിതരണം മുടങ്ങുമെന്ന ആശങ്കയിൽ വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും വർധിച്ചു. വിപണിയിൽ ആഴ്ചതോറുമുള്ള ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് നിലവിലെ ഈ കുതിപ്പ് വിരൽ ചൂണ്ടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 76.49 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വിലയും വർധനവോടെ ബാരലിന് 72.27 ഡോളറായി ഉയർന്നു.
ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ സൈന്യം തിരിച്ചടിച്ചിരുന്നു. പശ്ചിമേഷ്യയിലെ ഈ പുതിയ സംഭവവികാസങ്ങളെയാണ് ഓഹരി വിപണി ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇതിനുപുറമെ ഇറാന്റെ പ്രധാന ആണവനിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ബുഷെഹർ ഉൾപ്പെടെ തെക്കൻ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്.











0 comments