ad
Deshabhimani

ഹോർമുസ് പ്രതിസന്ധി എണ്ണവിപണിയെ കുലുക്കി; ക്രൂഡ് വിലയിൽ വർധന

Crude OIl Price Surges

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2026, 07:07 PM | 1 min read

ലണ്ടൻ : അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത സൈനിക സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 4 ശതമാനത്തിലധികം വർധിച്ചു. ബാരലിന് 384 രൂപ വർധിച്ച് 7,198 രൂപ എന്ന നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂലൈ മാസത്തിൽ വിതരണം ചെയ്യേണ്ട ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വില 384 രൂപ ഉയർന്ന് ബാരലിന് 7,198 രൂപയിലെത്തി.


പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധാന്തരീക്ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാന കരാർ പൂർണമായും പ്രതിസന്ധിയിലായി. കഴിഞ്ഞ ആഴ്ച ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവെപ്പിന് പിന്നാലെയാണ് മേഖലയിൽ യുദ്ധാന്തരീക്ഷം വീണ്ടും ശക്തമായത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുപ്രവർത്തിപ്പിക്കുന്നതിനായി ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടിയുണ്ടായത്.


ഹോർമുസുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം ഉടലെടുത്തതോടെ ഞായറാഴ്ച യുഎസ് സൈന്യം ഇറാനിൽ പുതിയ വ്യോമാക്രമണ പരമ്പരകൾ നടത്തിയിരുന്നു. യുദ്ധം കാരണം നിലവിൽ തന്നെ ലോകമെമ്പാടും വർധിച്ചുനിൽക്കുന്ന പണപ്പെരുപ്പം ഇനിയും ഉയർന്നേക്കുമെന്നും ഇത് പലിശനിരക്കുകൾ വീണ്ടും ഉയർത്താൻ സെൻട്രൽ ബാങ്കുകളെ നിർബന്ധിതരാക്കുമെന്നുമുള്ള ആശങ്കകൾ വിപണിയിൽ ശക്തമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home