അദാലത്തിന്‌ നാളെ 
ആലത്തൂരിൽ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 11:26 PM | 0 min read

 

പാലക്കാട്‌ 
മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തുകൾക്ക് ജില്ലയിൽ ശനിയാഴ്‌ച ആലത്തൂരിൽ തുടക്കമാകും. മന്ത്രിമാരായ എം ബി രാജേഷിന്റെയും കെ കൃഷ്‌ണൻകുട്ടിയുടെയും നേതൃത്വത്തിൽ ജനുവരി ആറുവരെയാണ്‌ അദാലത്ത്‌ നടക്കുക. ആലത്തൂർ ഹോളിഫാമിലി കോൺവന്റ് ഹൈസ്‌കൂളിലാണ്‌ ശനിയാഴ്‌ച അദാലത്ത്‌. 23-ന്‌ ഒറ്റപ്പാലം ലെക്കിടി യുണൈറ്റഡ് കൺവൻഷൻ സെന്റർ, 24-ന്‌ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ്, 26-ന്‌ പട്ടാമ്പി ചിത്ര ഓഡിറ്റോറിയം, 27-ന്‌ അട്ടപ്പാടി കില ഓഡിറ്റോറിയം, ജനുവരി മൂന്നിന്‌- പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്റർ, ആറിന്‌- ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയം എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. 
 പൊതുജനങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴിയും ഓൺലൈനായി നേരിട്ടുമൊക്കെ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്‌. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം അല്ലെങ്കിൽ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ), കാർഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ /അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ്‌ അദാലത്തിൽ പരിഗണിക്കുക.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home