വൈകല്യം 
കണ്ടെത്തിയില്ല: 
2 സ്‌കാനിങ്‌ സെന്റർ പൂട്ടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:57 AM | 0 min read

തിരുവനന്തപുരം > ഗർഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ രണ്ടു സ്വകാര്യ സ്‌കാനിങ്‌ സെന്റർ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. സ്‌കാനിങ്‌ മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് സീൽചെയ്‌തത്‌.

നിയമപ്രകാരം സ്‌കാനിങ്‌ രേഖകൾ രണ്ടുവർഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാൽ അന്വേഷണത്തിൽ ഒരു സ്ഥാപനം റെക്കോർഡുകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസും റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Home