കുറഞ്ഞും കൂടിയും; സ്വർണവില 59,000 കടക്കുമോ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 11:59 AM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഒരുമാസമായി സർവകാല റെക്കോർഡിലാണ് സ്വർണ വ്യാപാരം. ഇന്നലെ അല്പം വിലകുറഞ്ഞത് ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് വീണ്ടും പവന് 80 രൂപ കൂടി. 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7,295 രൂപയായി. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.

ഒക്ടോബർ ഒന്നിന് 56,400 രൂപയായിരുന്നു സ്വർണവില. ഒക്ടോബർ 4, 5, 6, 12,13, 14 തീയതികളിൽ വില 56,960 രൂപയിലെത്തി. ഒക്ടോബർ 16നാണ് 57,000 കടന്നത്. ശനിയാഴ്ച 58,000വും കടന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. ഇസ്രയേലിന്റെ ലബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വർണ വിലയിൽ കൂടുതൽ കുതിച്ചു ചാട്ടങ്ങൾക്ക് കാരണമാകും.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണത്തിന് 40,000 രൂപ വർധിച്ചിട്ടുണ്ട്. ഈ വർഷം എട്ടുമാസം കൊണ്ട് കൂടിയത് 13,200 രൂപയാണ്. ഇങ്ങനെ പോയാൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പവന് വില 59,000 രൂപ കടക്കുമെന്നാണ് വിപണിവിദ​ഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം അവസാനത്തോടെ ഗ്രാമിന് 7,550 മുതൽ 8,000 രൂപ വരെയെത്തിയേക്കും.

ഈ മാസത്തെ സ്വർണവില പവനിൽ

● 01-10-2024: 56,400

● 02-10-2024: 56,800

● 03-10-2024: 56,880

● 04-10-2024: 56,960

● 05-10-2024: 56,960

● 06-10-2024: 56,960

● 07-10-2024: 56,800

● 08-10-2024: 56,800

● 09-10-2024: 56,240

● 10-10-2024: 56,200

● 11-10-2024: 56,760

● 12-10-2024: 56,960

● 13-10-2024: 56,960

● 14-10-2024: 56,960

● 15-10-2024: 56,760

● 16-10-2024: 57,120

● 17-10-2024: 57,280

● 18-10-2024: 57,920

● 19-10-2024: 58,240

● 20-10-2024: 58,240

● 21-10-2024: 58,400

● 22-10-2024: 58,400

● 23-10-2024: 58,720

● 24-10-2024: 58,280

● 25-10-2024: 58,360



deshabhimani section

Related News

View More
0 comments
Sort by

Home