ആലപ്പുഴയുടെ വിഐപി ബൂത്ത്

ആലപ്പുഴ
സംവിധായകൻ ഫാസിൽ, മകനും നടനുമായ ഫഹദ് ഫാസിൽ, സഹോദരൻ ഫർഹാൻ ഫാസിൽ, കുഞ്ചാക്കോ ബോബൻ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും തിരക്കഥാകൃത്തുമായ ഷാഹി കബീർ. നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയുടെ വിഐപി പോളിങ് സ്‌റ്റേഷനായിരുന്നു ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ. പകൽ 11 ഓടെ സംവിധായകൻ ഫാസിലാണ് സമ്മതിദാനം വിനിയോഗിക്കാൻ ആദ്യമെത്തിയത്. 218–ാം നമ്പർ ബൂത്തിൽ വോട്ടുചെയ്‌ത് ഫാസിൽ മടങ്ങിയതിന് പിന്നാലെ കൊച്ചിയിലെ സിനിമ ലൊക്കേഷനിൽനിന്ന് കുഞ്ചാക്കോ ബോബനെത്തി. ബൂത്തിൽ തിരക്കില്ലാത്ത സമയമായതിനാൽ അതിവേഗം വോട്ടുചെയ്‌ത് മടങ്ങി. ഉച്ചയോടെ ഫഹദ് ഫാസിലും സഹോദരൻ ഫർഹാൻ ഫാസിലുമെത്തി. ഹൈദരാബാദിലെ ‘തെലുങ്ക്’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് രാവിലെ വോട്ടുചെയ്യാൻ എത്തുകയായിരുന്നു. ഇരുവർക്കും അൽപ്പനേരം വരിയിൽ നിൽക്കേണ്ടിവന്നു. വോട്ടുചെയ്‌ത് വൈകിട്ടോടെ ഹൈദരാബാദിലേക്ക് മടങ്ങി. ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലും തിരക്കഥാകൃത്ത് ഷാഹി കബീറും ഇതേ സ്‌കൂളിലാണ് വോട്ട് ചെയ്തത്.








0 comments