ad
Deshabhimani

അഴുക്കല്ല, അഴക്‌

അഴുക്ക് തള്ളിയിരുന്ന പയഞ്ചേരിമുക്ക് വൈദ്യുതി ഭവൻ പരിസരം വൃത്തിയാക്കി  നിർമിച്ച മിനി പാർക്ക്
avatar
മനോഹരൻ കെെതപ്രം

Published on Aug 10, 2025, 03:00 AM | 2 min read

ഇരിട്ടി ഇരിട്ടിയിലെ അഴുക്കൂമൂലകളെല്ലാം ഇന്ന് കുഞ്ഞുകുഞ്ഞ് ഉദ്യാനങ്ങളാണ്. റോഡ് കൈവരികളിൽ പൂക്കൾ നിറഞ്ഞ ചെടികൾ. രാത്രിയിൽ നഗരത്തെ വെളിച്ചത്തിൽപൊതിഞ്ഞ്‌ തെരുവുവിളക്കുകൾ. ജില്ലയുടെ കുടിവെള്ള സ്രോതസ്സായ പഴശ്ശി സംഭരണി വൃത്തിയാക്കാനിറങ്ങിയ ബഹുജന കൂട്ടായ്മ. കഴിഞ്ഞ പത്തുവർഷം ഇരിട്ടി അടയാളപ്പെടുത്തുന്നത്‌ വളർച്ചയുടെ സുവർണകാലഘട്ടമായി. വാതിൽപ്പടി സേവനങ്ങൾ ഡിജിറ്റൽചെയ്ത് നൂ‍റ് ശതമാനം യൂസർ ഫീ നേടിയ ഇരിട്ടി നഗരസഭക്ക് എഴുപതംഗ ഹരിതകർമ സേനയും കണ്ടിൻജന്റ് ജീവനക്കാർ അടക്കമുള്ള 21 ശുചീകരണത്തൊഴിലാളികളുമുണ്ട്. സ്വഛ് സർവേക്ഷൻ ദേശീയ ശരാശരിയിൽ 1736–ാം റാങ്കിൽനിന്ന് 250–ാം റാങ്കിലേക്ക് മുന്നേറിയ നഗരസഭ സിറ്റി സ്റ്റാർ റേറ്റിങ്ങിൽ ഏകനക്ഷത്ര പദവിയും ഒഡിഎഫ് പ്ലസ് സർട്ടിഫിക്കറ്റും ഇക്കുറിനേടി. ലൈഫിലും നമ്പർ വൺ പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നസാക്ഷാൽക്കാരത്തിന് നഗരസഭ ഒപ്പംനിന്നു. 181 വീടുകൾ നിർമിച്ച് നൽകി. 51 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. അതിദരിദ്ര വിഭാഗത്തിലെ ഭൂമിയുള്ള 24 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. സ്ഥലവും വീടുമില്ലാത്ത അതിദരിദ്രരായ അഞ്ച് കുടുംബങ്ങൾക്ക് സ്ഥലവും വീടും അനുവദിച്ചു. അതിദാരിദ്ര്യം തുടച്ചുനീക്കാനായതും നേട്ടമായി. പത്തുവർഷത്തിനുള്ളിൽ ലൈഫിൽ 588 വീടുകൾ നഗരസഭ നിർമിച്ചുനൽകി. മലിനീകരണത്തിനെതിരെ ബഹുമുഖ യുദ്ധം മാലിന്യ സംസ്കരണത്തിന് അത്തിത്തട്ട് പ്ലാന്റ് തുമ്പൂർമൂഴി പദ്ധതിയൊരുക്കി. മാലിന്യത്തിൽനിന്ന് ജൈവാമൃതം എന്ന പേരിൽ വളം നിർമിച്ച് വിൽക്കുകയാണിപ്പോൾ. ഇതര മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ രണ്ട് ഏക്കർ സ്ഥലം നഗരസഭ വിലയ്ക്കു വാങ്ങി. കളിസ്ഥലം നിർമിക്കാൻ ഒന്നര ഏക്കർ ഭൂമിയും വാങ്ങി. വലിച്ചെറിയൽ തടയാൻ 28 ഇടങ്ങളിൽ സിസി കാമറകൾ സ്ഥാപിച്ചു. കനിവേറും കനിവ് താലൂക്കാശുപത്രിയിൽ രണ്ട് ഷിഫ്റ്റുകളിലായി ഇതിനകം പതിമൂന്നായിരത്തിലധികം പേർക്ക് കുറഞ്ഞ നിരക്കിൽ ഡയാലിസിസ് നൽകി. കനിവ് കിഡ്നി ഫൗണ്ടേഷൻ മുഖേനയാണ് ഡയാലിസിസ് സെന്റർ പ്രവർത്തനത്തിന് ധനസമാഹരണം. മൂന്നാം ഷിഫ്റ്റും പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. 64 കോടി രൂപയുടെ പുതിയ താലൂക്കാശുപത്രി കെട്ടിട ബ്ലോക്ക് നിർമാണം കിഫ്ബി പദ്ധതിയിൽ പുരോഗമിക്കുന്നു. യുനാനി, ഹോമിയോ, ആയുർവേദ ഡിസ്പൻസറികൾ, നഗരസഭാ വെൽനെസ് സെന്റർ എന്നിവയും മികവോടെ പ്രവർത്തിക്കുന്നു. വയോമിത്രം ക്ലിനിക്കുകളുടെ പ്രവർത്തനം മുതിർന്നവരുടെ പരിചരണത്തിൽ തണലായുണ്ട്. മുനിസിപ്പൽ ഓഫീസിൽ ആധുനിക കോൺഫറൻസ് ഹാളും ഇക്കാലയളവിൽ നിർമിച്ചു. നഗരസഭയിലെ സർക്കാർ സ്കൂളുകളിലെല്ലാം മികച്ച സ‍ൗകര്യങ്ങളും ഒരുക്കാനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home