കെഎസ്ടിഎ വിദ്യാഭ്യാസ ഓഫീസ് ധർണ

കെഎസ്ടിഎ ധര്‍ണ കട്ടപ്പനയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം രമേശ് ഉദ്ഘാടനംചെയ്യുന്നു
ഇടുക്കി
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 റദ്ദാക്കുക, ടെറ്റ് -അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് ചട്ട പ്രകാരം തസ്‌തിക മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ഉടൻ പൂർത്തിയാക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്‌തകങ്ങളുടെ ബാധ്യതകളിൽനിന്ന് പ്രഥമാധ്യാപകരെയും സൊസൈറ്റി സെക്രട്ടറിമാരായ അധ്യാപകരെയും ഒഴിവാക്കുക, ആധാറുള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തികനിർണയം പുനക്രമീകരിക്കുക, ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. കെ ജെ ഷൈൻ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തൊടുപുഴയിൽ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, കട്ടപ്പനയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം രമേഷ്, പീരുമേട്ടിൽ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ, അടിമാലിയിൽ സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ, അറക്കുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബിനുമോൻ, മൂന്നാർ ജില്ലാ ട്രഷറർ എം തങ്കരാജ്, നെടുങ്കണ്ടത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി തോമസ് ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ എൻ വി ഗിരിജാകുമാരി, പി ആർ ബിന്ദു, സജി കെ എസ്, കെ ജെ ത്രേസ്യാമ്മ, പി എം സന്തോഷ്, ആർ മനോജ് എന്നിവർ സംസാരിച്ചു.









0 comments