റോഡുകൾ ശോചനീയാവസ്ഥയില്‍

താറുമാറായ നെടുമ്പ്രക്കാട് ഫെറി – പള്ളിക്കവല റോഡ്

സ്വന്തം ലേഖകൻ
Published on Sep 14, 2026, 12:59 AM | 1 min read
ചേർത്തല
കോടികൾ ചെലവിൽ പാലം നിർമിച്ചെങ്കിലും നെടുന്പ്രക്കാട് ഭാഗത്തെയും വിളക്കുമരം പ്രദേശത്തെയും ജനതയുടെ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരമായില്ല. പാലവുമായി ബന്ധപ്പെട്ട റോഡുകളുടെ അതിശോചനീയാവസ്ഥയാണ് നാട്ടുകാരുടെ യാത്രാക്ലേശത്തിന് കാരണം. നാടിന്റെ ചിരകാല സ്വപ്‌നമായിരുന്ന നെടുന്പ്രക്കാട്–വിളക്കുമരം പാലം പ്രതിബന്ധങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കി. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ വിളക്കുമരം പ്രദേശത്തെയും ചേർത്തല നഗരത്തിലെ നെടുന്പ്രക്കാട് ഭാഗത്തെയും ബന്ധിപ്പിക്കുതാണ് പാലം. പാലത്തിന്റെ പ്രയോജനം പൂർണതോതിൽ ലഭിക്കണമെങ്കിൽ ഇരുഭാഗത്തെയും റോഡ് ഗാതാഗതയോഗ്യമാക്കണം. ചേർത്തല–അരൂക്കുറ്റി റോഡിലേക്ക് പാലത്തിലൂടെ എത്താനുള്ള നെടുന്പ്രക്കാട് ഫെറി – പള്ളിക്കവല റോഡ് താറുമാറായ അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. കാലവർഷത്തോടെ റോഡിന്റെ അവസ്ഥ അതിദയനീയമായി. വീതികൂട്ടി റോഡ് പുനർനിർമിക്കാൻ 3.5 കോടി രൂപ മുൻ സർക്കാർ അനുവദിച്ചിരുന്നു. റോഡ് വികസന പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിളക്കുമരം ഭാഗത്തെ റോഡിന് തീരെ വീതിയില്ലാത്തതാണ് പ്രതിസന്ധി.










0 comments