ബസിനുള്ളിൽ കുഴഞ്ഞുവീണ സ്-ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസർ

ആലപ്പുഴ
ബസിനുള്ളിൽ കുഴഞ്ഞുവീണ് ബോധരഹിതയായ സ്-ത്രീക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ ബിൻസി ആന്റണി രക്ഷകയായി. പള്ളിപ്പുറം സ്വദേശിയായ മധ്യവയസ്-കയ്-ക്ക് ബസിനുള്ളിൽ-ത്തന്നെ സിപിആർ നൽകിയാണ് രക്ഷപ്പെടുത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്ക് പോകാൻ, ആലപ്പുഴ ബസ് സ്-റ്റാൻഡിൽനിന്ന് ബിൻസി കയറിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കായംകുളത്തുനിന്ന് വന്ന ബസിനുള്ളിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബസിൽനിന്ന് നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്ക് നോക്കിയത്. അപ്പോൾ ഒരു സ്-ത്രീയുടെ ദേഹത്തേക്ക് മറ്റൊരു സ്-ത്രീ വീണുകിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെത്തുടർന്ന് കണ്ടക്-ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്-ത്രീയെ ബസിനുള്ളിൽ നിലത്ത് കിടത്തി ബിൻസി സിപിആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്-ത്രീയെ ബസിൽത്തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മധ്യവയസ്-കയെ അടിയന്തര ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിൻസി ചേർത്തല പള്ളിപ്പുറം ചാത്തമംഗലത്ത് നികർത്ത് സിബിയുടെ ഭാര്യയാണ്. ബിൻസിയെ ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ യുടെ നേതൃത്വത്തിൽ ജീവനക്കാർ അഭിനന്ദിച്ചു.










0 comments