ad
Deshabhimani

ട്രോളിങ് നിരോധനം തുടങ്ങി

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ 
അഴീക്കൽ തുറമുഖത്ത‍് നിർത്തിയിട്ട ബോട്ടുകൾ
വെബ് ഡെസ്ക്

Published on Jun 10, 2025, 03:00 AM | 1 min read

കണ്ണൂർ

ട്രോളിങ് നിരോധനം തിങ്കളാഴ്‌ച അർധരാത്രി നിലവിൽ വന്നു. അഴീക്കൽ മത്സ്യബന്ധന തുറമുഖം, ആയിക്കര ഹാർബർ, മാട്ടൂൽ, തലായി, എട്ടിക്കുളം എന്നിവിടങ്ങളിൽ ബോട്ടുകൾ തീരത്ത് അടുപ്പിച്ചു. ഇതോടെ ഹാർബറുകൾ വിജനമായി. ഇതര സംസ്ഥാനങ്ങളിലെ ബോട്ടുകൾ ഭൂരിഭാഗവും തീരംവിട്ടു. ജൂലൈ 31വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. ഈ സമയങ്ങളിൽ പരമ്പരാഗത ഔട്ട്‌ ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുകളേ കടലിലിറങ്ങാൻ പാടുള്ളൂ. നിരോധനം ലംഘിച്ച്‌ ബോട്ടുകൾ കടലിലിറങ്ങിയാൽ നടപടിയുണ്ടാകും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം തുറന്നു.‌ മറൈൻ എൻഫോഴ്സ്മെന്റ്‌, പൊലീസ്, റെസ്ക്യൂ ഗാർഡുകൾ, കോസ്റ്റ് ഗാർഡ്‌ എന്നിവയുടെ സേവനങ്ങൾ അവശ്യഘട്ടങ്ങളിൽ ലഭ്യമാകും. കടലിൽ കോസ്റ്റൽ പൊലീസും നിരീക്ഷണം ശക്തമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home