print edition ലെബനൻ, ഇറാഖ്, യമൻ... പശ്ചിമേഷ്യയിൽ പടർന്ന യുദ്ധം

ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടർന്ന് തെക്കൻ ലെബനനിലെ മാർജെയൂൺ പ്രദേശത്ത് നിന്ന് പുക ഉയരുന്നു | Photo: AFP
തെഹ്‌റാൻ: ഇറാനെതിരെ യുഎസും ഇസ്രയേലും ഏകപക്ഷീയമായി തുടങ്ങിയ ആക്രമണം ലെബനൻ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും ഗൾഫ് മേഖലയിലേക്കും പടർന്നു.
ലെബനൻ
ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ തെക്കൻ ലെബനനിൽ കൂട്ടപലായനം. പത്തുലക്ഷത്തിലധികം സാധാരണക്കാർ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോയി. പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം.
ഇറാഖ്
വിവിധ സായുധ ഗ്രൂപ്പുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കടുപ്പിച്ചതോടെ ഇറാഖിന്റെ ആഭ്യന്തര സുരക്ഷയും നയതന്ത്ര നിലപാടുകളും പ്രതിസന്ധിയിലായി. രാജ്യത്തെ യുഎസ് സൈനികകേന്ദ്രങ്ങൾക്കുനേരെ ആക്രമണം ശക്തം.
യമൻ
യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയത് യുദ്ധത്തിന്റെ ഗതി മാറ്റി. ഇസ്രയേലിനെതിരെ അവർ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ലോകത്തിലെ സമുദ്ര വ്യാപാരത്തിന്റെ 10 ശതമാനം എണ്ണ കടന്നുപോകുന്ന ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഹൂതി ഇടപെടലുണ്ടാകുമെന്ന ഭീഷണിയുമുണ്ട്.
ഗൾഫ് രാജ്യങ്ങൾ
മേഖലയിലെ അമേരിക്കയ്‌ക്ക് സൈനിക താവളങ്ങൾക്കുനേരെയുള്ള ഇറാന്റെ പ്രത്യാക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്നു. ആക്രമണത്തിൽ പങ്കാളികളല്ലെന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിക്കുന്പോഴും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണത്തിന് അറുതിയില്ല.









0 comments