ad
Deshabhimani

യുഎസിന്‍റെ ഭീകരവാദ കരിമ്പട്ടിക;'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസ'ത്തില്‍ നിന്ന് സിറിയയെ ഒഴിവാക്കാന്‍ നീക്കം

syria

image credit: aljazeera

വെബ് ഡെസ്ക്

Published on Jul 09, 2026, 11:53 AM | 1 min read

വാഷിങ്ടൺ : ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കി അമേരിക്ക. അന്താരാഷ്ട്ര ഭീകരപ്രവർത്തനങ്ങൾക്ക് ആവർത്തിച്ച് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിൽ ഉൾപ്പെടുന്ന രാജ്യങ്ങളെ അടയാളപ്പെടുത്താൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയും ഉപയോ​ഗിക്കുന്നതാണ് 'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം'.


അടുത്ത 45 ദിവസത്തിനുള്ളിൽ നീക്കം ഔദ്യോ​ഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. സിറിയൻ ജനതയ്ക്ക് മഹത്വത്തിലേക്ക് ചുവടുവെയ്ക്കാനുള്ള അവസരമാണ് ട്രംപിന്റെ നീക്കത്തിലൂടെ ഉണ്ടാകുന്നതെന്ന് ബുധനാഴ്ച മാർക്കോ റൂബിയോ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ നാറ്റോ ഉച്ചകോടിയുടെ ഭാ​ഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അശ്ലാറയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു.


ഇസ്രയേസിന്റെ കടുത്ത എതിർപ്പുകളെ അവ​ഗണിച്ചാണ് 'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കാനുള്ള ട്രംപിന്റെ നീക്കം. 1979 മുതലാണ് അമേരിക്ക സിറിയയെ 'ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമായി' പ്രഖ്യാപിച്ചത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home