ad
Deshabhimani

അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളെ പുറത്താക്കാൻ ട്രംപ്; എച്ച്-4 വിസ റദ്ദാക്കാൻ നീക്കം

h14
വെബ് ഡെസ്ക്

Published on Aug 31, 2026, 05:03 PM | 1 min read

വാഷിങ്ടൺ:അമേരിക്കയിൽ എച്ച്-1ബി വിസ പ്രകാരം ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് നിയമാനുസൃതം രാജ്യത്ത് തുടരാനുള്ള നിയമാവകാശം നിര്‍ത്തലാക്കാൻ ഡൊണൾ‍ഡ് ട്രംപ് ഭരണകൂടം. യു എസ് ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട് സമര്‍പ്പിച്ചു.


2015 ൽ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ എച്ച്-4 വിസ അനുമതിക്ക് കീഴിൽ കൊണ്ടു വന്ന ഇഎഡി ( Employment Authorisation Document) സൗകര്യം എടുത്തുകളയാനാണ് നീക്കം. അമേരിക്കയിൽ ജോലി ചെയ്യുന്ന എച്ച്-1 ബി വിസക്കാരുടെ കുടുംബങ്ങളെയാവും ഇത് ബാധിക്കുക. ഇവരിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഗ്രീൻ കാര്‍ഡിനായി കാത്തിരിക്കുന്ന ഇഎഡി ലഭിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അമേരിക്കയിൽ നിയമാനുസൃതം ജോലി ചെയ്യാമായിരുന്നു. ഇതാണ് എടുത്തുകളയാൻ നീക്കം നടത്തുന്നത്.


ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമപരമായി അംഗീകരിക്കപ്പെടുകയാണെങ്കിൽ വലിയ തിരിച്ചടിയാവും. എച്ച്-1 ബി വിസയുള്ള പ്രൊഫഷണലുകളുടെ പങ്കാളികൾക്കും 21 വയസിൽ താഴെയുള്ള മക്കൾക്കും നൽകുന്ന വിസയാണ് എച്ച്-4ബി. ഗ്രീൻ കാര്‍ഡ് പ്രൊസസിങ് ആദ്യഘട്ട അനുമതി ലഭിക്കയോ ആറു വര്‍ഷത്തിൽ അധികം വിസ നീട്ടികിട്ടുകയോ ചെയ്തവരുടെ പങ്കാളിക്ക് എച്ച്-4ബി വഴി അമേരിക്കയിൽ സ്വതന്ത്രമായി ജോലി ചെയ്യാം.


ഈ ഇനത്തിൽ അമേരിക്കയിൽ കഴിയുന്ന വിദേശികളിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. എച്ച്-4 അപേക്ഷകരിൽ 93 ശതമാനവും ഇന്ത്യക്കാരാണ്. അമേരിക്കയിലെ ഉയര്‍ന്ന ജീവിത ചെലവ് നേരിടാൻ രണ്ടു പേരും ജോലി ചെയ്യേണ്ടത് ആവശ്യമാണ്. ഗ്രീൻ കാര്‍ഡ് ലഭിക്കാനുള്ള കാത്തിരിപ്പ് വര്‍ഷങ്ങളോളം നീളുന്നതാണ്. പുതിയ എച്ച്-1ബി അപേക്ഷകൾക്ക് വൻ തുക ഫീസ് ഏർപ്പെടുത്താനും, ജോലി നഷ്ടപ്പെട്ട ശേഷമുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് നിർലാക്കാനുമുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ ചർച്ചയിലുണ്ട്. ഒരു കോടി രൂപയോളം വരുന്ന ഫീസുകൾ ചുമത്താനാണ് നീക്കം. ഇതിനിടയിലാണ് ഇന്ത്യക്കാരുടെ കുടുംബങ്ങളെയും ലക്ഷ്യം വെക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home