ad
Deshabhimani

യുഎസ്–ഇറാൻ സംഘർഷം; 12-ാം ദിവസവും വ്യോമാക്രമണം, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ തകർന്നു

Iran attack

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണം |Photo: Reuters

വെബ് ഡെസ്ക്

Published on Jul 23, 2026, 11:46 AM | 1 min read

വാഷിംഗ്ടൺ : ഡോണാൾഡ്‌ ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം തുടർച്ചയായ 12-ാം രാത്രിയിലും ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണ പരമ്പര പൂർത്തിയായതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അഞ്ചു മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ ഇറാന്റെ നാവിക ശേഷികൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർത്തതായി അമേരിക്ക വ്യക്തമാക്കി.


ജൂലൈ മാസത്തിൽ ഇറാനിലെ നിരവധി കരസേനാ കേന്ദ്രങ്ങൾ തകർത്ത അമേരിക്കൻ സൈന്യം, കടൽമാർഗമുള്ള ഉപരോധവും ശക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ, പകരം ഇറാന്റെ ഓരോ പാലമോ വൈദ്യുത നിലയമോ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇത്തരം ഭീഷണികൾ നടപ്പിലാക്കിയാൽ മേഖലയിലെ എണ്ണ, ഗ്യാസ്, വൈദ്യുതി, സാമ്പത്തിക കേന്ദ്രങ്ങൾ തുടങ്ങിയവ തിരിച്ച് ലക്ഷ്യമിടുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് വ്യക്തമാക്കി.


ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചത്. തുടർന്ന് ഇസ്രയേലിനും യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ തിരിച്ചടി നൽകുകയായിരുന്നു. മാസങ്ങളായി തുടരുന്ന ആക്രമണങ്ങളിലും ലെബനനിലെ ആക്രമണങ്ങളിലും 5000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളാകുകയും ചെയ്തു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 18 ആയി ഉയർന്നു.


സിവിലിയൻമാർക്ക് അവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് 1949ലെ ജനീവ കൺവെൻഷൻ നിയമങ്ങൾക്കെതിരാണെന്നും ഇത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇറാനിയൻ സംസ്കാരത്തെ പൂർണമായി തകർക്കുമെന്ന ട്രംപിന്റെ മുൻ പ്രസ്താവന ആഗോളതലത്തിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home