ad
Deshabhimani

ഇറാനെ ആക്രമിക്കു, ചർച്ചയ്ക്ക് നിൽക്കരുത്- ആത്മഹത്യയ്ക്ക് മുമ്പ് ട്രംപിനോട് ഇറാൻ യുവാവ്

murder
വെബ് ഡെസ്ക്

Published on Feb 10, 2026, 07:58 PM | 1 min read

ടെഹ്റാൻ: ഇറാൻ ആത്മീയ ഭരണകൂടവുമായി ചർച്ചകളിൽ ഏർപ്പെടരുതെന്നും അവരെ ആക്രമിക്കു എന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രേംപിനോടവശ്യപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തു. പൗര്യ ഹമീദി എന്ന വ്യക്തിയാണ് 10 മിനിറ്റ് 44 സെക്കന്റ് വീഡിയോയിൽ ഉള്ളതെന്ന് ഇറാൻ മാധ്യമങ്ങള്‍ പറഞ്ഞു .അതേസമയം, ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും വിദേശ കടന്നുകയറ്റത്തിനുമാണ് യുവാവിന്റെ ആഹ്വാനമെന്ന് ഇറാൻ വ്യക്തമാക്കി.


40,000 പേരിൽ കൂടുതൽ ഇറാനില്‍ മരിക്കാനും കൊലചെയ്യപ്പെടാനും കൂട്ടക്കൊലയ്ക്കും ഇരയായി. ഉക്രയ്ൻ- റഷ്യ യുദ്ധം, ഇസ്രയേൽ- പലസ്തീൻ യുദ്ധം എന്നിവയേക്കാൾ അധികമാണത്. തന്റെ യൂ ട്യൂബ് ചാനലായ പുവർ വെെ എക്സിൽ ഹമീദി പ്രതികരിച്ചു . ഫെബ്രുവരി അഞ്ചിനായിരുന്നു പോസ്റ്റ്‌. 'ഇതെന്റെ ബലിയാണ്, എന്റെ രാജ്യത്തെ ഒന്ന് സ്വതന്ത്രമാക്കു.....'- ഹമീദി പറഞ്ഞു.


ഇംഗ്ലീഷിൽ റെക്കോർഡുചെയ്‌ത വീഡിയോയിൽ ഹമീദി അമേരിക്കൻ നേതൃത്വത്തെ നേരിട്ട് അഭിസംബോധന ചെയ്തു, ടെഹ്‌റാനുമായി ഏതെങ്കിലും നയതന്ത്ര കരാർ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടവുമായുള്ള ഏതൊരു കരാറും "മരിച്ച എല്ലാവരെയും ഒറ്റിക്കൊടുക്കുമെന്ന്" പറഞ്ഞു.


ഞാൻ കാൽ പിടിക്കുന്നു, ഈ ചർച്ച അവസാനിപ്പിക്കാൻ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യു.-ഹമീദി വീഡിയോയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home