റഷ്യ-ഉക്രെയിൻ യുദ്ധം: തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് റിപ്പോർട്ട്

മോസ്കോ: റഷ്യ-ഉക്രെയിൻ യുദ്ധത്തിലേർപ്പെട്ടിരുന്ന തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് റിപ്പോർട്ട്. കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോർക്കയുടെ അറിയിപ്പ് തൃശൂർ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു.
ഉക്രെയ്നിലുണ്ടായ ആക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്തയെത്തുന്നത്.
ജെയിൻ നേരത്തെ മോസ്കോയിൽ എത്തിയിരുന്നു. റഷ്യൻ അധിനിവേശ ഉക്രൈനിൽ നിന്നുമാണ് ജെയിൻ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ഉക്രെയിൻ ഷെല്ലാക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാൽ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തിൽപെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓർഡർ മടക്കി അയക്കുകയാണ് ഉണ്ടായത്.
Related News

0 comments