ഉക്രയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്ക് റഷ്യ ; സൂചന നല്‍കി പുടിൻ

മോസ്കോ : യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഉക്രയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് സൂചന നല്‍കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. “ഏത് സമാധാനദൗത്യത്തോടും അനുകൂല മനോഭാവമാണ്. കീവിനും അങ്ങനെതന്നെയെന്ന് കരുതുന്നു” എന്ന് പുടിൻ തിങ്കളാഴ്ച റഷ്യൻ സ്റ്റേറ്റ് ടിവിയോട് പ്രതികരിച്ചു.
സൈനികനീക്കം ശക്തമായശേഷം ഇരുവിഭാഗവും ഉഭയകക്ഷി ചർച്ചയും നടത്തിയിട്ടില്ല. ഈസ്റ്ററിന് ഏകപക്ഷീയമായി റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് നേരിട്ടുള്ള ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ നിലപാട് അറിയിക്കുന്നത്. വെടിനിർത്തലിന് ഇരു രാജ്യങ്ങളോടും അമേരിക്ക സമ്മര്‍ദം തുടരുന്നതിനിടെയാണ് പുടിന്‍ നിലപാട് അറിയിച്ചത്.
പുടിന്റെ നിർദേശത്തോട് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി പ്രതികരിച്ചിട്ടില്ല. ചൊവ്വ രാത്രി ഉക്രയ്ന്‍ വ്യോമസേന റഷ്യന്‍ മേഖലകളില്‍ ആക്രമണം നടത്തി. റഷ്യ 54 ഡ്രോൺ വിക്ഷേപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കുർസ്ക് മേഖലയിൽ ഉക്രയ്ന്‍ സൈന്യം കൈവശം വച്ച മേഖലകള്‍ സൈന്യം തിരിച്ചുപിടിച്ചതായി റഷ്യൻ മാധ്യമങ്ങൾ പറഞ്ഞു.
0 comments