ad
Deshabhimani

അഞ്ചുവര്‍ഷത്തിന് ശേഷം മ്യാൻമർ പാർലമെന്റ് ചേരുന്നു; സൈനിക മേധാവി പ്രസിഡന്റ് പദവിയിലേക്ക്

myanmr
വെബ് ഡെസ്ക്

Published on Feb 24, 2026, 04:12 PM | 2 min read

നെയ്‌പിഡോ:അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മ്യാൻമറിൽ പാർലമെന്റ് സമ്മേളനം ചേരുന്നു. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യത്തെ സമ്മേളനം അടുത്ത മാസമാകും. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം ആദ്യമായാണ് പാർലമെന്റ് ചേരുന്നത്.മാർച്ച് 16-ന് അധോസഭയും മാർച്ച് 18-ന് ഉപരിസഭയും സമ്മേളിക്കുമെന്ന് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഡിസംബർ,ജനുവരി മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്‌മെന്റ് പാർട്ടി (USDP)വൻ വിജയം നേടിയിരുന്നു.ആകെ 586സീറ്റുകളിൽ 339എണ്ണം USDP സ്വന്തമാക്കിയതാണ് തെരഞ്ഞെടുപ്പ് ഫലം ഉണ്ടായത്.


ഇത്രയും സീറ്റുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ പോലും സൈനിക സഖ്യം ഭരണം ഉറപ്പിച്ചിരുന്നു. ഭരണഘടന പ്രകാരം പാർലമെന്റിലെ 25%സീറ്റുകൾ (166സീറ്റുകൾ) സൈന്യത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. ഇവയും അനുകൂല ഫലം ലഭിച്ചതായി പറയുന്ന സീറ്റുകളും ചേരുമ്പോൾ പാർലമെന്റിന്റെ 86ശതമാനത്തിലധികം ഇനിയും സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരും.


നിലവിലെ സൈനിക മേധാവി സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ് തന്നെ തുടര്‍ന്നും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. സൈനിക മേധാവി സ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒരാൾ തന്നെ വഹിക്കുന്നതിലെ ഭരണഘടനാപരമായ തടസ്സം നീക്കാൻ പുതിയ നിയമനിർമ്മാണങ്ങൾക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


മ്യാൻമറിലെ പുതിയ പാർലമെന്റ് (Pyidaungsu Hluttaw) രണ്ട് സഭകൾ ചേർന്നതാണ്. അധോസഭ (Lower House) യിൽ 440 സീറ്റുകളിൽ 231 എണ്ണം സൈനിക പിന്തുണയുള്ള USDP നേടി. 110 സീറ്റുകൾ സൈന്യത്തിന് നേരിട്ട് സംവരണം ചെയ്തിട്ടുള്ളതാണ്.ഉപരിസഭ (Upper House)യിൽ 224 സീറ്റുകളിൽ 108 എണ്ണം USDP നേടി. 56 സീറ്റുകൾ സൈന്യത്തിന് നൽകിയിട്ടുണ്ട്.


മൊത്തം ആധിപത്യം: 664 സീറ്റുകളിൽ 500-ലധികം സീറ്റുകൾ സൈന്യത്തിന്റെയും അവരുടെ സഖ്യകക്ഷികളുടെയും കൈവശമാണ് (ഏകദേശം 86%). ഇത് ഭരണഘടനയിൽ മാറ്റം വരുത്താനോ പുതിയ നിയമങ്ങൾ പാസാക്കാനോ അവർക്ക് പൂർണ്ണ അധികാരം നൽകുന്നു.


മുൻ ഭരണാധികാരി ആങ് സാൻ സൂചി ഇപ്പോഴും തടവിലാണ്. വിവിധ കേസുകളിലായി 27വർഷത്തെ തടവ് ശിക്ഷയാണ് അവർ അനുഭവിക്കുന്നത്. സൂചിയുടെ പാർട്ടിയായ എൻ എൽ ഡി (NLD)തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.


തെരഞ്ഞെടുപ്പ് സ്വതന്ത്രമോ നീതിപൂർവമോ അല്ലെന്ന് ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിരുന്നു.ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സൈന്യത്തിന്റെ നീക്കമായാണ് വിശേഷിപ്പിക്കപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home